ന്യൂഡൽഹി: പാക് ഭീകരസംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ കമാൻഡറായ ബിലാൽ ആരിഫ് സറാഫിയെ കുടുംബാംഗം വെടിവച്ചുകൊന്നു. മാർച്ച് 20 ശനിയാഴ്ച പാക്കിസ്ഥാനിൽ നടന്ന ഈദ് പ്രാർഥനകൾക്കുശേഷമാണു സംഭവമെന്നാണു പുറത്തുവരുന്ന റിപ്പോർട്ട്. മുരിദ്കെയിലെ മർകസിന് സമീപം നശിപ്പിക്കപ്പെട്ട ലഷ്കർ- ഇ-തൊയ്ബ ആസ്ഥാനത്തിന് സമീപമാണ് സംഭവം.
കുടുംബത്തിനുള്ളിലെ തർക്കങ്ങളാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് വിവരം
കൊലപാതകത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല. കുടുംബത്തിനുള്ളിലെ തർക്കങ്ങളാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണു രഹസ്യാന്വേഷണ വൃത്തങ്ങൾ നൽകുന്ന വിവരം. ലഷ്കർ- ഇ-തൊയ്ബയുടെ പാക്കിസ്ഥാനിലെ പ്രധാന കേന്ദ്രങ്ങളിലൊന്നായ മുരിദ്കെ സെന്ററിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിലെ പ്രധാന കണ്ണിയാണ് കൊല്ലപ്പെട്ട ബിലാൽ ആരിഫ് സറഫി. കൊലപാതകത്തിൽ പങ്കുള്ള ചിലരെ പിടികൂടിയെന്നും വിവരമുണ്ട്.
