ഗൂഡല്ലൂർ: ഊട്ടിക്കടുത്തുള്ള മസിനഗുഡിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. മണിയാണ് (50) മരിച്ചത്. ജനഹോീബ 2വെളളിയാഴ്ച രാവിലെ 5.45നാണ് സംഭവം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഊട്ടി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. നീലഗിരി ജില്ലയിലെ മുതുമല ടൈഗർ റിസർവിന്റെ പുറത്ത് വനമേഖലയിലാണ് മണി എന്ന മണികണ്ഠൻ കുടുംബത്തോടൊപ്പം താമസിക്കുന്നത്. ദിവസവേതന തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു.
മരിച്ചയാളുടെ കുടുംബത്തിന് സർക്കാരിൽനിന്നുള്ള നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നടപടികൾ വനംവകുപ്പ് സ്വീകരിച്ചു.
വീട്ടിൽനിന്നു മസിനഗുഡിയിലെ ചായക്കടയിലേക്ക് പോയതായിരുന്നു. ആ സമയത്ത് കാട്ടിൽനിന്ന് പുറത്തുവന്ന് റോഡിൽ അലഞ്ഞുനടന്ന കാട്ടാന മണിയെ ആക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ മണി മരിച്ചു. പ്രദേശവാസികൾ ഉടൻതന്നെ വനംവകുപ്പിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ കാട്ടാനയെ തുരത്തി. മരിച്ചയാളുടെ കുടുംബത്തിന് സർക്കാരിൽനിന്നുള്ള നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നടപടികളും വനംവകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ഭാര്യ: പാർവതി. രണ്ടു മക്കളുണ്ട്.
