ന്യൂഡൽഹി: ജനാധിപത്യത്തിനുമേലും മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെമേലും മോദിസർക്കാർ ബുൾഡോസർ കയറ്റിയതായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.ലക്ഷക്കണക്കിനു സാധാരണക്കാരുടെ ഉപജീവനമാർഗം തടസപ്പെടുത്തിയ ബിജെപി സർക്കാർ അതിനു വില നൽകേണ്ടിവരുമെന്നും രാഹുൽ പറഞ്ഞു.
പാർലമെന്റ് ചർച്ചയോ സംസ്ഥാനങ്ങളുടെ സമ്മതമോ ഇല്ലാതെ വിബി-ജിറാം ജി ബിൽ
പൊതുജനാഭിപ്രായമോ പാർലമെന്റ് ചർച്ചയോ സംസ്ഥാനങ്ങളുടെ സമ്മതമോ ഇല്ലാതെയാണു പുതിയ നിയമമായ വിബി-ജിറാം ജി ബിൽ കേന്ദ്രസർക്കാർ പാസാക്കിയതെന്നും തൊഴിലുറപ്പിനു പകരം പുതിയ നിയമം പാസാക്കിയ കേന്ദ്രസർക്കാർ നടപടിയെ വിമർശിച്ച് കോണ്ഗ്രസ് നേതാവ് സോണിയ ഗാന്ധി ദേശീയ മാധ്യമത്തിൽ എഴുതിയ ലേഖനം എക്സിൽ പങ്കുവച്ച് രാഹുൽ ആരോപിച്ചു. ഇതുവഴി ഗ്രാമീണ ഇന്ത്യയിൽ ഉടനീളമുള്ള കോടിക്കണക്കിന് ആളുകൾക്ക് വിനാശകരമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്നാണ് സോണിയ ലേഖനത്തിൽ ആരോപിച്ചത്
