പി.വി. അൻവറിനു യുഡിഎഫിൽ അസോസിയറ്റ് അംഗത്വം നൽകുന്നത് പരിഗണനയിലെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് എംഎൽഎ

മലപ്പുറം: തൃണമൂൽ കോണ്‍ഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.വി. അൻവറിനു യുഡിഎഫിൽ അസോസിയറ്റ് അംഗത്വം നൽകുന്നത് പരിഗണനയിലെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് എംഎൽഎ. അൻവർ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിനു പിന്തുണ പ്രഖ്യാപിച്ചത് നല്ല കാര്യമാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനു മുന്പ് അദ്ദേഹത്തിന്‍റെ കക്ഷിയെ ഉൾപ്പെടെ കൂടുതൽ കക്ഷികളെ യുഡിഎഫിൽ അസോസിയറ്റ് മെംബർ ആക്കുന്നത് ആലോചിക്കുകയാണ്.സണ്ണി ജോസഫ് പറഞ്ഞു. മലപ്പുറം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ ലീഡർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അൻവറിനു നേരേ ഇപ്പോൾ നടക്കുന്ന അന്വേഷണങ്ങൾക്കെല്ലാം ചില രാഷ്‌ട്രീയ ലക്ഷ്യങ്ങൾ ഉണ്ടെന്നു വേണം കരുതാൻ

നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് അൻവർ യുഡിഎഫിന്‍റെ ഭാഗമാകാനാണ് സാധ്യത. രാഷ്‌ട്രീയനേതാവായ അൻവറിനു നേരേ ഇപ്പോൾ നടക്കുന്ന അന്വേഷണങ്ങൾക്കെല്ലാം ചില രാഷ്‌ട്രീയ ലക്ഷ്യങ്ങൾ ഉണ്ടെന്നു വേണം കരുതാനെന്നും സണ്ണി ജോസഫ് പറഞ്ഞു. തെക്കൻ ജില്ലകളിൽ മുസ്‌ലിം ലീഗിനെ അവഗണിച്ചിട്ടില്ല. ലീഗിന് എന്തെങ്കിലും പ്രയാസങ്ങൾ ഉണ്ടെങ്കിൽ അതെല്ലാം പരിഹരിച്ചിട്ടുണ്ട്. പി.കെ. കുഞ്ഞാലിക്കുട്ടിയുമായി എല്ലാം സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →