ഗസ്സ | ഗസ്സ പിടിച്ചെടുക്കാൻ ഇസ്രായേൽ സൈന്യം കര ആക്രമണം ആരംഭിച്ചതായി ആക്സിയോസ് റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ഈ റിപ്പോർട്ട്. നഗരത്തിൽ ആഴ്ചകളോളം നീണ്ട ശക്തമായ ഇസ്രായേൽ ആക്രമണങ്ങൾക്ക് ശേഷമാണ് കരയാക്രമണം ആരംഭിച്ചിരിക്കുന്നത്.
‘ഗസ്സ കത്തുകയാണ്
റിപ്പോർട്ടിനോട് ഇസ്രായേൽ സൈന്യം പ്രതികരിച്ചിട്ടില്ല. ഒക്ടോബർ 2023-ൽ ഇസ്രായേലിന് നേരെ ആക്രമണം നടത്തിയ ഹമാസ് ഗ്രൂപ്പിന്റെ ശക്തികേന്ദ്രമാണ് ഗാസ നഗരം എന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിശേഷിപ്പിച്ചിരുന്നു. നഗരം പിടിച്ചെടുക്കാൻ അദ്ദേഹം സൈന്യത്തിന് നേരത്തെ തന്നെ ഉത്തരവ് നൽകിയിരുന്നു. ഗസ്സ ഉപരോധത്തെ തുടർന്ന് വ്യാപകമായ നാശനഷ്ടങ്ങളും, ജനങ്ങളുടെ കൂട്ടപലായനവും, ഭക്ഷ്യ-ജലക്ഷാമവും നേരിടുന്ന മാനുഷിക ദുരന്തത്തിന് ഇത് കാരണമായിട്ടുണ്ട്. ‘ഗസ്സ കത്തുകയാണ്. തടവിലാക്കപ്പെട്ടവരെ മോചിപ്പിക്കുന്നതിനും ഹമാസിനെ പരാജയപ്പെടുത്തുന്നതിനും ഇസ്രായേൽ സൈന്യം ധീരമായി പോരാടുകയാണ്’. ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രാഈൽ കാറ്റ്സ് എക്സ് പ്ലാറ്റ്‌ഫോമിൽ വ്യക്തമാക്കി.
