കൊച്ചി : ആലുവയില്‍ നിന്ന് മൂന്നുവയസ്സുകാരി കുട്ടിയെ കാണാതായ സംഭവത്തില്‍ മൃതദേഹം കണ്ടെത്തി.ചാലക്കുടിയില്‍ നിന്നാണ് കല്യാണിയുടെ മൃതദേഹം കണ്ടെത്തിയത്. മൂഴിക്കുളം പാലത്തില്‍ രാത്രി വൈകിയും പരിശോധന തുടരുകയായിരുന്നു. അമ്മ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നത്.
മെയ് 19 ന് വൈകിട്ട് മൂന്നുമണിയടെ മാതാവിനൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് കുട്ടിയെ കാണാതായത്. .തിരുവാങ്കുളത്തുനിന്ന് ഇവർ ഓട്ടോയിൽ സഞ്ചരിച്ചതായി സൂചന ലഭിച്ചിരുന്നു. മൂഴിക്കുളം പാലത്തിന്റെ സമീപത്ത് വരെ കുട്ടിയുമായി അമ്മയെത്തിയെന്നും വിവരമുണ്ടായിരുന്നു. മാതാവ് അങ്കണ വാടിയിൽ നിന്ന് കുട്ടിയെ ഓട്ടോയിൽകൊണ്ടുപോവുകയായിരുന്നുവെന്നാണ് വിവരം. കുട്ടിയെ ഉപേക്ഷിച്ചതാണെന്ന് അമ്മ പോലീസിന് മൊഴി നല്‍കിയിരുന്നു.അമ്മ പരസ്പര വിരുദ്ധമായി സംസാരിക്കുന്ന സാഹചര്യത്തിലാണ് അമ്മയെ ചെങ്ങമനാട് പൊലീസ് ചോദ്യം ചെയ്തത്.
. ഇതിനെത്തുടര്‍ന്ന് അഗ്നിസുരക്ഷാസേനയും പ്രദേശവാസികളും പാലത്തിന് താഴെ തിരച്ചില്‍ നടത്തിയത്. സ്‌കൂബാ സംഘവും രാത്രി രണ്ടിന് ശേഷവും തിരച്ചില്‍ തുടരുകയായിരുന്നു. പുഴയുടെ നടുക്ക് നിന്നാണ് മൃതദേഹം ലഭിച്ചിരിക്കുന്നത്.
