പിപിഇ കിറ്റ് വാങ്ങിയതില്‍ ക്രമക്കേടെന്ന സിഎജി കണ്ടെത്തൽ : ആരോഗ്യവകുപ്പിൻ്റെ ഇടപാടുകളില്‍ സിബിഐ അന്വേഷണത്തിന് പിണറായി വിജയൻ തയാറാവുമോയെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ

ഡല്‍ഹി : കൊവിഡ് സമയത്ത് പിപിഇ കിറ്റ് വാങ്ങിയതില്‍ ക്രമക്കേടെന്ന സിഎജി കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പിൻ്റെ ഇടപാടുകളില്‍ സിബിഐ അന്വേഷണത്തിന് പിണറായി വിജയൻ തയാറാവുമോയെന്ന് മുൻ കേന്ദ്രമന്ത്രി ചോദിച്ചു.സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്നും മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ ആവശ്യപ്പെട്ടു. .സാൻ ഫാർമ കമ്പനിക്ക് പത്തുകോടി വെറുതെ കൊടുത്തതാണോ അതോ മറ്റ് ലാഭക്കച്ചവടം ഇതിന് പിന്നിലുണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കേണ്ടതുണ്ട്. കിറ്റില്‍ മാത്രമല്ല ഗ്ലൗസുകളടക്കം വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന ആരോപണമുണ്ട്. ഇതെല്ലാം അന്വേഷണ പരിധിയില്‍ വരണം.

ബിജെപിയുടെ സിഎജി എന്ന തോമസ് ഐസക്കിൻ്റെ വിമർശനത്തെ തള്ളി മുരളീധരൻ

സാമൂഹ്യക്ഷേമപെൻഷൻ കൊടുക്കാൻ 1600 രൂപ ഇല്ലെന്ന് പറഞ്ഞവരാണ് 500 രൂപയുടെ കിറ്റ് 1500 രൂപയ്ക്ക് വാങ്ങി പത്തുകോടി നഷ്ടം വരുത്തിയത് എന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി. ബിജെപിയുടെ സിഎജി എന്ന തോമസ് ഐസക്കിൻ്റെ വിമർശനത്തെ മുരളീധരൻ തള്ളി. സിഎജി മാനദണ്ഡങ്ങള്‍ ബിജെപി അധികാരത്തില്‍ വന്നതിന് ശേഷം ഉണ്ടാക്കിയതല്ല. സാമ്പത്തിക ക്രയവിക്രയങ്ങളുടെ ചട്ടങ്ങള്‍ ദശാബ്ദമായി നിലവിലുണ്ട്. അതിനെ മറികടന്ന് തീരുമാനം എടുക്കാനുണ്ടായ കാരണം സിഎജിയെ ബോധ്യപ്പെടുത്താൻ സർക്കാരിനായിട്ടില്ലെന്നും വി.മുരളീധരൻ പറഞ്ഞു.

മഹാമാരിയെ ഉപയോഗപ്പെടുത്തി പ്രചാരവേല നടത്തിയ സർക്കാരില്‍ ജനം ഇനിയും വഞ്ചിതരാകരുത്

കൊവിഡ് കാലത്ത് മാധ്യമലേബലുള്ള ഇടതുസഹയാത്രികരെ ഉപയോഗിച്ച്‌ വ്യാജ പ്രചാരവേല നടത്തുകയായിരുന്നു പിണറായി വിജയൻ. അന്നത് ചോദ്യം ചെയ്തപ്പോള്‍ ആക്ഷേപമായിരുന്നു മറുപടി. മഹാമാരിയെ ഉപയോഗപ്പെടുത്തി പ്രചാരവേല നടത്തിയ സർക്കാരില്‍ ജനം ഇനിയും വഞ്ചിതരാകരുതെന്നും വി.മുരളീധരൻ പറഞ്ഞു. ലോകത്തിന് തന്നെ മാതൃകയായ കേരളത്തിന്‍റെ പൊതുജനാരോഗ്യരംഗത്തെ നശിപ്പിക്കുകയാണ് എല്‍ഡിഎഫ് സർക്കാർ ചെയ്യുന്നതെന്നും വി.മുരളീധരൻ കൂട്ടിച്ചേർത്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →