തിരുവനന്തപുരം: തൃശൂർ പൂരം പാടേ കലങ്ങിപ്പോയി എന്നമട്ടിലുള്ള അതിശയോക്തിപരമായ പ്രചാരണങ്ങളാണ് പ്രതിപക്ഷം നടത്തുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുളള പത്രക്കുറിപ്പില്‍ ആരോപിച്ചു. .പൂരം അലങ്കോലപ്പെട്ടു എന്നല്ല, അലങ്കോലപ്പെടുത്താൻ ശ്രമങ്ങളുണ്ടായി എന്ന ഒരേ നിലപാടാണ് സർക്കാർ ഇക്കാര്യത്തില്‍ എല്ലാ സമയത്തും സ്വീകരിച്ചിട്ടുള്ളതെന്നും വാർത്താക്കുറിപ്പില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ പരാമർശത്തോടെ തൃശൂർ പൂരം വിവാദം വീണ്ടും ചർച്ചാവിഷയമായപ്പോഴാണ് വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്. എത്തിയത്.
പുലർച്ചെ മൂന്നുമണിയോടുകൂടി നടക്കേണ്ട വെടിക്കെട്ട് രാവിലെയാണു നടന്നത്.
പൂരത്തോടനുബന്ധിച്ചുള്ള ചെറുപൂരങ്ങളും എഴുന്നള്ളിപ്പുകളും ഇലഞ്ഞിത്തറമേളം, കുടമാറ്റം തുടങ്ങിയ മറ്റെല്ലാ പ്രധാനപ്പെട്ട ചടങ്ങുകളും കൃത്യമായി നടന്നു. പഞ്ചവാദ്യത്തിന്‍റെ അകമ്പടിയോടുകൂടിയുള്ള എഴുന്നള്ളിപ്പുകള്‍ അവസാനിക്കുന്നതോടുകൂടിയാണ് വെടിക്കെട്ട് ആരംഭിക്കേണ്ടത്. വെടിക്കെട്ട് നടത്തുമ്പോഴുണ്ടാകേണ്ട നിയമാനുസൃതമായ സുരക്ഷാ ക്രമീകരണങ്ങളോട് ചില എതിർപ്പുകളും അതിന്‍റെ ഭാഗമായി ദീപാലങ്കാരങ്ങള്‍ ഓഫ് ചെയ്യുന്നതുള്‍പ്പെടെയുള്ള ചില നടപടികളും ഉണ്ടായിട്ടുണ്ട്. പുലർച്ചെ മൂന്നുമണിയോടുകൂടി നടക്കേണ്ട വെടിക്കെട്ട് രാവിലെയാണു നടന്നത്. പിറ്റേന്നു നടക്കേണ്ട സമാപന വെടിക്കെട്ടും വൈകി.
വർഗീയനേട്ടങ്ങള്‍ക്കായി ഉപയോഗിക്കാനുള്ള താത്പര്യം സംഘപരിവാറിന്‍റേതാണ്.
ചില ആചാരങ്ങള്‍ ദേവസ്വങ്ങള്‍ ആ സമയത്ത് ചുരുക്കി നടത്തുകയാണുണ്ടായത്. പൂരവും അതുപോലുള്ള ഉത്സവങ്ങളും വർഗീയനേട്ടങ്ങള്‍ക്കായി ഉപയോഗിക്കാനുള്ള താത്പര്യം സംഘപരിവാറിന്‍റേതാണ്. അത്തരം കുത്സിതനീക്കങ്ങള്‍ രാഷ‌്ട്രീയമായി തുറന്നുകാട്ടാനും തടയാനുമുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിനു പകരം, സംഘപരിവാറിന്‍റെ അതേ ലക്ഷ്യത്തോടെ പൂരം കലങ്ങി എന്ന് സ്ഥാപിച്ചു നേട്ടം കൊയ്യാനുള്ള കുടിലനീക്കമാണ് പ്രതിപക്ഷം നടത്തുന്നത്.
വരും വർഷങ്ങളില്‍ കുറ്റമുറ്റരീതിയില്‍ പൂരം നടത്തും
ഉദ്യോഗസ്ഥതലത്തില്‍ ആരെങ്കിലും കുറ്റം ചെയ്യുകയോ അനാസ്ഥ കാണിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അത് നിയമത്തിനു മുന്നില്‍ കൊണ്ടുവരുകയും അർഹമായ ശിക്ഷ നല്‍കുകയും ചെയ്യും എന്നതാണ് ഇക്കാര്യത്തില്‍ സർക്കാരിന്‍റെ നിലപാട്.
പൂരാഘോഷവുമായി ബന്ധപ്പെട്ട എല്ലാ ഇടപെടലുകളും പരിശോധിക്കപ്പെടും. വരും വർഷങ്ങളില്‍ കുറ്റമുറ്റരീതിയില്‍ പൂരം നടത്താനുള്ള ശ്രമങ്ങളാണ് സർക്കാരിന്‍റേതെന്നും വാർത്താക്കുറിപ്പില്‍ വ്യക്തമാക്കി.