മൂന്നു വർഷത്തിനകം ഫ്രാൻസിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം 20,000 ആയി ഉയരണമെന്നാണ് ഫ്രാൻസിന്റെ ആഗ്രഹമെന്ന് ഫ്രാൻസ് വിദേശകാര്യ മന്ത്രി കാതറിൻ കൊളോണ. മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദർശത്തിനിടെ ലേഡി ശ്രീറാം കോളേജിലെ വിദ്യാർത്ഥികളുമായി സംവദിക്കുന്നതിനിടെ ആണ് മന്ത്രിയുടെ പരാമർശം.
‘2025-ഓടെ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം 20,000 ആയി ഉയരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. അതൊരു അതിമോഹമാണെന്ന് എനിക്കറിയാം, പക്ഷേ ഇന്ത്യയ്ക്കും ഫ്രാൻസിനും ഇടയിൽ ആകാശമാണ് പരിധി.’-കാതറിൻ കൊളോണ പറഞ്ഞു.
പ്രതിവർഷം 7500 മുതൽ 8000 വിദ്യാർത്ഥികൾക്ക് വരെ ഇതുപ്രകാരം അവസരം ലഭിക്കും. നിലവിലുള്ളതിന്റെ അമ്പത് ശതമാനത്തോളം അധികമാണ് ഈ സംഖ്യയെന്നും കാതറിൻ വ്യക്തമാക്കി

