ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിച്ചുകൂട്ടാനുള്ള ശ്രമം ഉപേക്ഷിക്കാതെ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ജൂൺ 16 ന് 22 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കന്മാരെ അവര്‍ ഡല്‍ഹിയില്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. ജൂൺ 15 ന് ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.രാഷ്ട്രപതി സ്ഥാനാര്‍ഥിയാകാനില്ലെന്ന് മമതയോട് പവാര്‍ വ്യക്തമാക്കിയതായാണ് സൂചന. നേരത്തെ, പവാറുമായി കൂടിക്കാഴ്ച നടത്തിയ സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയോടും പവാര്‍ സമാന നിലപാട് ആവര്‍ത്തിച്ചിരുന്നു.
രാഷ്ട്രപതി തെരഞ്ഞെടുപ്പ്: പ്രതിപക്ഷ പാര്‍ട്ടി സമന്വയശ്രമം ഉപേക്ഷിക്കാതെ മമത
