കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിയെ വെടിവച്ചു കൊന്നു

കോടഞ്ചേരി: സർക്കാർ ഉത്തരവ് വന്നശേഷം ഇതാദ്യമായി കോടഞ്ചേരിയിൽ കൃഷിയിടത്തിലിറങ്ങിയകാട്ടുപന്നിയെ വെടിവച്ചു കൊന്നു.സർക്കാർ ഉത്തരവ്‌ വന്നതിന്‌ ശേഷം ഇതാദ്യമായാണ്‌ പഞ്ചായത്തിന്റെ അനുമതിയോടെ പന്നിയെ വെടിവച്ച്‌ കൊല്ലുന്നത്‌. ഞാളിയത്ത്‌ യോഹന്നാന്റെ കൃഷിയിടത്തിൽ ഇറങ്ങിയ പന്നിയെയാണ്‌ വെടിവച്ചത്‌. തോക്ക്‌ ലൈസൻസുള്ള ബാബുവാണ്‌ പന്നിയെ വെടിവച്ചത്‌. ജനവാസ മേഖലകളിൽ ഇറങ്ങുന്ന കാട്ടു പന്നിയെ വെടിവെച്ച്‌ കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക്‌ അധികാരം നൽകി അടുത്തിടെയാണ്‌ സർക്കാർ ഉത്തരവിറക്കിയത്‌.

തോക്കിന്‌ ലൈസൻസ്‌ ഉള്ളവർക്കും പൊലീസുകാർക്കും പന്നിയെ വെടിവച്ചു കൊല്ലാൻ അനുമതിയുണ്ട്‌. നിലവിലെ വ്യവസ്ഥ കാട്ടുപന്നി ശല്യം തടയാൻ അപര്യാപ്തമായ സാഹചര്യത്തിലാണ്‌ സർക്കാർ നടപടി. ചീഫ്‌ വൈൽഡ്‌ ലൈഫ്‌ വാർഡിനുള്ള അധികാരമാണ്‌ തദ്ദേശ സ്ഥാപനങ്ങൾക്ക്‌ നൽകിയിരിക്കുന്നത്‌.

ജനവാസമേലലകളിൽ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവയ്ക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക്‌ അധികാരം നൽകിക്കൊണ്ടുള്ള പുതിയ ഉത്തരവാണ്‌ പുറത്തിറങ്ങിയത്‌. ജനങ്ങളുടെ ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ അനുയോജ്യമായ മാർഗങ്ങളിലൂടെ കൊല്ലാൻ ഗ്രാമപഞ്ചായത്ത്‌, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തലവന്മാർക്ക്‌ അധികാരം നൽകുന്നതാണ്‌ ഉത്തരവ്‌. ഇതിനായി തദ്ദേശ സ്ഥാപനങ്ങളുടെ തലവന്മാർക്ക്‌ ഓണററി വൈൽഡ്‌ലൈഫ്‌ വാർഡൻ എന്ന പദവി നൽകിയിട്ടുണ്ട്‌.

നിബന്ധനകൾ ഇങ്ങനെ;

അതാത്‌ പ്രദേശങ്ങളിലെ സാഹചര്യം അനുസരിച്ച്‌ പന്നിയെ വെടിവച്ചിടാൻ ഉത്തരവിടാം, ഇതിനായി തോക്ക്‌ ലൈസൻസുള്ള ഒരാളെ ചുമതലപ്പെടുത്തണം. പൊലീസിനോടും ആവശ്യപ്പെടാം വനംവകുപ്പ്‌ ഉദ്യോഗസ്ഥരുടെ സാനിധ്യത്തിലാകണം വെടിവയ്ക്കേണ്ടത്‌ കാട്ടുപന്നികളെ കൊല്ലുന്ന വേളയിൽ മനുഷ്യ, ജീവനും സ്വത്തിനും വളർത്തു മൃഗങ്ങൾക്കും ഇതര വന്യ മൃഗങ്ങൾക്കും ഹാനിയുണ്ടാകില്ലെന്ന്‌ ഉറപ്പ്‌ വരുത്തണം. കൊന്ന ശേഷം വനംവകുപ്പ്‌ ഉദ്യോഗസ്ഥർ മഹസ്സർ തയ്യാറാക്കി പോസ്റ്റുമോർട്ട്‌ നടത്തണം. കൊല്ലപ്പെടുന്ന കാട്ടുപന്നിയുടെ ജഡം ശാസ്ത്രീയമായി സംസ്തരിക്കണം.കാട്ടുപന്നികളെ കൊല്ലാനും ജഡം സംസ്കരിക്കാനും ജനജാഗ്രതാ സമിതികളുടെ സേവനം പ്രയോജനപ്പെടുത്താം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →