കൊച്ചി: ഇനി സിനിമയെ ചെയ്യുന്നില്ല എന്നും ഒരു വിവാഹം ഒക്കെ കഴിച്ച് ഒതുങ്ങിക്കൂടുന്ന വീട്ടമ്മയായി ജീവിതം തുടരാൻ തീരുമാനിച്ചിരുന്ന എന്നെ തേടി നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന സിനിമ വരുന്നത്. ഡബ്ബിങ് വളരെ നിസാരമായി കണ്ടിരുന്ന എനിക്ക് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കി തന്ന ചിത്രമായിരുന്നു അത്.
ആ എക്സ്പീരിയൻസ് ആയിരുന്നു തുടർന്നങ്ങോട്ടുള്ള എന്റെ ബലവും അതിലൂടെ നിരവധി ചിത്രങ്ങൾ തനിക്ക് ചെയ്യാൻ സാധിച്ചു എന്നും ഭാഗ്യലക്ഷ്മി പറയുന്നു. സുമലതയ്ക്ക് വേണ്ടിയാണ് ആദ്യമായി ശബ്ദം നൽകിയതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.

