ഒറ്റക്കല്ല ഒപ്പമുണ്ട് എന്ന പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്

തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗം ഏല്‍പ്പിക്കുന്ന മാനസിക സമ്മര്‍ദ്ദം കുറക്കാന്‍ ‘ഒറ്റക്കല്ല ഒപ്പമുണ്ട്’ എന്ന മാനസികാരോഗ്യ കൗണ്‍സിലിംഗ് പദ്ധതി മുന്നോട്ടുകൊണ്ടുപോകുമെന്ന് മുഖ്യമന്ത്രിപിണറായി വിജയന്‍. മെന്റല്‍ ഹെല്‍ത്ത് ടീമിന്റെ ഭാഗമായാണ് ഓരോജില്ലയിലും പദ്ധതി നടപ്പിലാക്കുന്നത്. മനോരോഗവിദഗ്ദര്‍, മനശാസ്ത്രജ്ഞര്‍,സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരടങ്ങിയ 1400 പേര്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ പോരെ ഉള്‍പ്പെടുത്തി ഈ ടീമിനെ വിപുലീകരിക്കും. പോസിറ്റീവാകുന്നവരുടെ ലിസ്റ്റ് ഈ ടീമിന് കൈമാറും.

ഓരോവ്യക്തിയേയും നേരിട്ട് വിളിച്ച് അവരുടെ മാനസീക പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും അവരുടെ ആവശ്യങ്ങളും ചോദിച്ചറിയാം. മാനസികമായ ബുദ്ധിമുട്ടുകള്‍ നേനിടുന്നുവെങ്കില്‍ അവരെ രണ്ടാമത്തെ കോളില്‍ മനോരോഗ വിദഗ്ദന്‍ നേരിട്ട് സംസാരിച്ച് പരിഹാരം നിര്‍ദ്ദേശിക്കും. മരുന്നുകള്‍ ആവശ്യമെങ്കില്‍ പ്രാഥമീകാരോഗ്യ കേന്ദ്രങ്ങള്‍ വഴി മരുന്നെത്തിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കും. മറ്റു ആശ്യങ്ങള്‍ തദ്ദേശസ്ഥാപനങ്ങള്‍ വഴിയും ഐസിഡിഎസ് വഴിയും നിറവേറ്റാന്‍ ശ്രമിക്കും. കോവിഡ് മുക്തരായവരെ പോസ്റ്റ് കോവിഡ് ബുദ്ധിമുട്ട് ഉണ്ടോയെന്ന് തിരക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

മാനസിക രോഗമുളളവര്‍,വയോജനങ്ങള്‍, ഭിന്നശേഷിക്കാരായവരുടെ മാതാപിതാക്കള്‍ എന്നിവരേയും ബന്ധപ്പെടാന്‍ നിര്‍ദ്ദേശമുണ്ട്. മദ്യപാനാസക്തിയുളളവരുടെ കൗണ്‍സിലിംഗും ഈ ടീം നടത്തുന്നുണ്ട്. വിദ്യാലയങ്ങള്‍ അടഞ്ഞ് കിടക്കുന്നതിനാല്‍ സ്‌കൂള്‍ കുട്ടികളേയും ഈ ടീം ബന്ധപ്പെടുന്നുണ്ട് .7.12 ലക്ഷം കുട്ടികളെ ഇതുവരെ ഈ ടീം വിളിച്ചു. സംസ്ഥാന അടിസ്ഥാനത്തിലും ജില്ലാ അടിസ്ഥാനത്തിലും സ്‌ട്രെസ് മാനേജ്‌മെന്റെ നടത്തുന്നുണ്ട്. എല്ലാ ജില്ലകളിലും മാനസികാരോഗ്യ പരിപാടിയുടെ കീഴില്‍ സൈക്കോ സോഷ്യല്‍ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ലഭ്യമാണ് . ദിശ ഹെല്‍പ്പ് ലൈന്‍ 1056 ലും ബന്ധപ്പെടാവുന്നതാണ് 24 മണിക്കൂറും ഈ സേവനം ലഭ്യമാക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →