ദിവാന്‍ ഹൗസിംഗ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ വീണ്ടും നഷ്ടം രേഖപ്പെടുത്തി

ന്യൂഡല്‍ഹി: പ്രമുഖ ഫ്ളാറ്റ് നിര്‍മ്മാതാക്കളായ ദിവാന്‍ ഹൗസിംഗ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ 13,095.38 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. 2019 മുതല്‍ ബാങ്കുകളില്‍ നിന്ന് 31,000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയെന്ന ആരോപണം കമ്പനി നേരിടുന്നുണ്ടായിരുന്നു.കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 934.31 കോടി രൂപയായിരുന്നു. 2020 ഡിസംബര്‍ 31 ന് അവസാനിച്ച പാദത്തില്‍ ഡിഎച്ച്എഫ്എല്ലിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്തം വരുമാനം 2,206.58 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 2,431.81 കോടി രൂപയായിരുന്നു.ഡിഎച്ച്എഫ്എല്ലിന്റെ മൊത്ത പോര്‍ട്ട്ഫോളിയോ 53, 16,470 ലക്ഷം രൂപയാണ്, ഡിസംബര്‍ 31, 2020 വരെ ന്യായമായ മൂല്യം. 9,85,320 ലക്ഷം രൂപ, തത്ഫലമായുണ്ടായ ന്യായമായ മൂല്യനഷ്ടം 43,31,150 ലക്ഷം രൂപ. ഇതില്‍ 24,05,166 ലക്ഷം രൂപയുടെ ന്യായമായ മൂല്യനഷ്ടം 2020 സെപ്റ്റംബര്‍ 30 വരെ കണക്കാക്കുകയും ബാക്കി നഷ്ടം 19,25,984 ലക്ഷം രൂപയും 2020 ഡിസംബര്‍ 31 ന് അവസാനിച്ച ത്രൈമാസത്തില്‍ ലാഭനഷ്ട പ്രസ്താവനയ്ക്ക് ഈടാക്കുകയും ചെയ്തു. ലോണുകള്‍ വഴിയും കടലാസ് കമ്പനികള്‍ (ഷെല്‍ കമ്പനികള്‍) വഴിയുമാണ് തട്ടിപ്പ് നടത്തിയെന്ന ആരോപണമാണ് കമ്പനി നേരിടുന്നത്. ഡിഎച്ച്എഫ്എല്‍ ഉടമകളായ കപില്‍ വധാവന്‍, അരുണ വധാവന്‍, ധീരജ് വധാവന്‍ എന്നവരാണ് പ്രധാനമായും തട്ടിപ്പ് നടത്തിയത്. ഇന്ത്യയിലും വിദേശത്തും നിക്ഷേപമായും വസ്തു വാങ്ങാനും വായ്പാ തുക ഉപയോഗിച്ചിട്ടുണ്ട്. യുകെ, യുഎഇ (ദുബായ്), മൗറീഷ്യസ്, ശ്രീലങ്ക എന്നിവിടങ്ങളിലെല്ലാം ഇത്തരത്തില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. വധാവന്‍ ഗ്ലോബല്‍ കാപ്പിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ് ആണ് ഡിഎച്ച്എല്‍എഫിന്റെ മാതൃ കമ്പനി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →