കൊച്ചി : വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി ക്രമക്കേടിൽ സിബിഐ അന്വേഷണത്തിലുളള സ്റ്റേ നീക്കി ഹൈക്കോടതി. സർക്കാരിന്റെയും യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്റെയും ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിർദേശം. സംസ്ഥാന സർക്കാറിനെ കേസിൽ കക്ഷി ചേർക്കണമെന്ന ആവശ്യവും ഹൈക്കോടതി തള്ളി.
എഫ്‌സിആർഎ നിയമങ്ങളടക്കമുള്ള സിബിഐയുടെ വാദങ്ങൾ കണക്കിലെടുത്താണ് കോടതി വിധി.
പദ്ധതിയിൽ ക്രമക്കേട് ഉണ്ടായിയെന്നതിന് തെളിവാണ് ഉദ്യോഗസ്ഥർക്കെതിരായ വിജിലൻസ് അന്വേഷണം.

