അഭയ കേസിൽ വിധി ഡിസംബർ 22 ന്; വിധി വരുന്നത് അഭയ കൊല്ലപ്പെട്ട് 28 വർഷത്തിനു ശേഷം

തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിൽ ഡിസംബർ 22-ന് തിരുവനന്തപുരം സി ബി ഐ കോടതി വിധി പറയും.

സിസ്റ്റർ അഭയ കൊല്ലപ്പെട്ട് 28 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി പറയുന്നത്. വൈദികരായ ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് കേസിലെ പ്രതികൾ.

അഭയ കേസിലെ പ്രതികളുടെ വാദം 10/12/20 ബുധനാഴ്ച പൂർത്തിയായിരുന്നു. കേസിലെ ഒന്നാം പ്രതി ഫാദർ കോട്ടൂരിന്റെ വാദമാണ് ബുധനാഴ്ച പൂർത്തിയായത്. കേസിൽ താൻ നിരപരാധിയാണെന്നും കെട്ടിച്ചമച്ച കഥകളുടെ അടിസ്ഥാനത്തിലാണ് തന്നെ ഒന്നാം പ്രതിയാക്കിയതെന്നും ഫാദർ കോട്ടൂർ കോടതിയിൽ വാദിച്ചു. മാത്രമല്ല, കേസിലെ മൂന്നാം സാക്ഷിയായ അടയ്ക്കാ രാജുവിന്റെ മൊഴി വിശ്വസിക്കരുതെന്നും കോട്ടൂർ കോടതിയെ അറിയിച്ചു. കേസിലെ മൂന്നാം പ്രതി സിസ്റ്റർ സെഫിയുടെ വാദം 08/12/20 ചൊവ്വാഴ്ച പൂർത്തിയായിരുന്നു. ഇതിന് ശേഷമാണ് കേസ് വിധി പറയാനായി മാറ്റിയത്.

കേസിലെ മുഖ്യ പ്രതികളായ ഫാദർ തോമസ് കോട്ടൂരും സെഫിയും തമ്മിലുളള ബന്ധം സിസ്റ്റർ അഭയ കാണാനിടയായതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കേസിൽ അന്തിമ മൊഴി നൽകിയ ശേഷം കൂറുമാറിയ രണ്ടാം സാക്ഷി സഞ്ചു പി മാത്യുവിനെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാനും സിബിഐ തീരുമാനിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →