കാസർഗോഡ്: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ .എ നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി 30-11-2020 തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ജ്വല്ലറിയുടെ ദൈനം ദിന പ്രവർത്തങ്ങളെ സംബന്ധിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്ന് ജാമ്യ ഹർജിയിൽ എംഎൽഎയുടെ വ്യക്തമാക്കി.ജാമ്യഹർജിയിൽ സർക്കാർ കോടതിയെ നിലപാടറിയിക്കും
നിക്ഷേപകർക്ക് പണം നൽകുന്നതിൽ വീഴ്ച വരാൻ കാരണം.
ബിസിനസ് പരാജയപ്പെട്ടത് മൂലമുണ്ടായ പ്രശ്‌നങ്ങളാണ്. ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്നും കമറുദ്ദീൻ കോടതിയെ അറിയിച്ചു. നേരത്തെ കീഴ്‌ക്കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് കമറുദ്ദീൻ ഹൈക്കോടതിയെ സമീപിച്ചത്.

