ശ്രീനഗര്‍: നിയമവിരുദ്ധമായി തന്നെ വീണ്ടും തടഞ്ഞുവെച്ചതായി പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) നേതാവും ജമ്മു കാഷ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി. മകള്‍ ഇല്‍തിജയും വീട്ടുതടങ്കലിലാണെന്ന് മെഹബൂബ മുഫ്തി ആരോപിച്ചു.
എന്‍ഐഎ കസ്റ്റഡിയിലുള്ള പിഡിപി യുവജന വിഭാഗം പ്രസിഡന്റ് വാഹിദ് പാരയുടെ പുൽവാമ യിലുള്ള കുടുംബത്തെ സന്ദര്‍ശിക്കാന്‍ അധികൃതര്‍ തന്നെ അനുവദിക്കുന്നില്ല.എന്നും മുഫ്തി പറഞ്ഞു.
തന്റെ കാര്യത്തില്‍ മാത്രമാണ് സുരക്ഷാ പ്രശ്നമെന്നും ബിജെപി മന്ത്രിമാര്‍ക്കും അവരുടെ കളിപ്പാവകള്‍ക്കും കാഷ്മീരിന്റെ ഏത് കോണിലും സഞ്ചരിക്കാന്‍ കഴിയുമെന്നും വ്യക്തമാക്കി ട്വിറ്ററിലൂടെയാണ് മുഫ്തി ആരോപണം ഉന്നയിച്ചത്.
25-11-2020 ബുധനാഴ്ച വാഹീദിനെ എന്‍ഐഎ അറസ്റ്റു ചെയ്തിരുന്നു.
ഹിസ്ബുല്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ നവീദ് ബാബു പങ്കാളിയായ ഭീകരാക്രമണക്കേസുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് അറസ്റ്റ്. അടിസ്ഥാന രഹിതമായ ആരോപണമുന്നയിച്ചാണ് വഹീദിനെ അറസ്റ്റ് ചെയ്തതെന്നും മുഫ്തി പറഞ്ഞു.
തന്റെ മകളെ വീട്ടുതടങ്കലിലാക്കിയത്
വാഹിദിന്റെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചതിന്റെ പേരിലാണ് എന്നും മുഫ്തി ആരോപിച്ചു

