ന്യൂഡല്‍ഹി: കോവിഡല്ല നോട്ട് നിരോധനവും ജി.എസ്.ടിയുമാണ് ഇന്ത്യയെ തകര്‍ത്തതെന്ന് രാഹുല്‍ ഗാന്ധി. നോട്ട് നിരോധനത്തിന്റെ നാലാം വാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ചത്.
സാമ്പത്തിക രംഗത്ത് ബംഗ്ലാദേശ് ഇന്ത്യയേക്കാള്‍ നല്ല പ്രകടനം നടത്തുന്നുണ്ട്. കോവിഡാണ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ തകര്‍ത്തതെങ്കില്‍ ബംഗ്ലാദേശിലും കോവിഡ് ഉണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അതുകൊണ്ട് ഇന്ത്യയെ തകര്ത്തത്നോട്ടു നിരോധനവും ജി.എസ്.ടിയുമാണ് എന്നും രാഹുൽ ഗാന്ധി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ അഭിപ്രായപ്പെട്ടു.
കള്ളപ്പണം പിടിക്കുമെന്നത് മോദി നുണ പറഞ്ഞതാണ്. നിങ്ങളുടെ പണമെടുത്ത് സുഹൃത്തുക്കളായ ഏതാനും സമ്പന്നര്‍ക്ക് കൊടുക്കുന്നതിന് വേണ്ടിയായിരുന്നു നോട്ട് നിരോധനം നടപ്പാക്കിയത്. ഈ സുഹൃത്തുക്കള്‍ക്ക് വേണ്ടിയായിരുന്നു ഇതിനു പുറമേ ജി.എസ്.ടിയും. ഇപ്പോള്‍ കര്‍ഷകരുടെ അന്ത്യം കുറിക്കുന്ന നിയമവും കൊണ്ടുവന്നു. രാഹുൽ പറഞ്ഞു.
രാജ്യത്തിലെ എല്ലാ മികച്ച വ്യവസ്ഥകളെയും മോദി തകര്‍ക്കുകയായിരുന്നു. ഒരു വര്‍ഷം ലഭിച്ചാല്‍ എല്ലാം മടക്കിക്കൊണ്ടുവരുമെന്നും രാഹുല്‍ പറഞ്ഞു.

