കല്‍പറ്റ: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയ കേസില്‍ മധ്യവയസ്കന് മൂന്നു വര്‍ഷം തടവ്.
തൃശ്ശിലേരി കാട്ടിക്കുളം രണ്ടാംഗേറ്റ് കണ്ടോത്ത്കണ്ടിയില്‍ സജീവനാണ് (52) പ്രതി. കല്‍പറ്റ പോക്സോ കോടതി ജഡ്ജി എം.വി. രാജകുമാറാണ് ഇയാൾ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം.ജി. സിന്ധു ഹാജരായി. കല്‍പറ്റ ഡിവൈ.എസ്.പി ആയിരുന്ന മുഹമ്മദ് ഷാഫിയാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 2017ലാണ് കേസിനാസ്പദമായ സംഭവം.

