ഹത്റാസ് ബലാല്‍സംഗം: സമാജ്വാദി പാര്‍ട്ടി പ്രവര്‍ത്തകരെ ഉത്തര്‍പ്രദേശ് പോലീസ് ലാത്തിചാര്‍ജ് ചെയ്തു

ലക്‌നൗ: ഹത്റാസ് പെണ്‍കുട്ടിയുടെ വീട്ടില്‍ എത്താന്‍ ശ്രമിച്ച സമാജ്വാദി പാര്‍ട്ടി പ്രവര്‍ത്തകരെ ഉത്തര്‍പ്രദേശ് പോലീസ് ലാത്തിചാര്‍ജ് ചെയ്തു. കൂടാതെ പ്രദേശത്ത് 144 പ്രഖ്യാപിക്കുകയും ചെയ്തു.അതേസമയം, പാര്‍ട്ടി പ്രവര്‍ത്തകരെ തടഞ്ഞതിന് ഭരണകക്ഷിയായ ബിജെപിയെ വിമര്‍ശിച്ച് സമാജ്വാദി പാര്‍ട്ടി ദേശീയ പ്രസിഡന്റ് അഖിലേഷ് യാദവ് രംഗത്തെത്തി. പ്രതിപക്ഷ പാര്‍ട്ടികള്‍ ആ കുടുംബവുമായി ഇടപഴകിയാല്‍ ലൈംഗിക കുറ്റകൃത്യത്തിന്റെ വസ്തുതകള്‍ ലോകത്തിന് മുന്നില്‍ തുറന്നുകാട്ടപ്പെടുമെന്ന് സര്‍ക്കാര്‍ ഭയപ്പെട്ടതിനാലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

യോഗി സര്‍ക്കാരിന്റെ കീഴില്‍ ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ പലമടങ്ങ് വര്‍ദ്ധിച്ചു.ഹത്രാസില്‍ നടന്ന സംഭവങ്ങള്‍ രാജ്യാന്തര തലത്തില്‍ സംസ്ഥാനത്തിന് അപമാനമുണ്ടാക്കിയിട്ടുണ്ടെന്ന് എസ്പി മേധാവി പറഞ്ഞു.ദുഖം പങ്കുവെക്കുന്നതിനായികുടുംബത്തെ സന്ദര്‍ശിക്കുന്നതില്‍ നിന്ന് ആളുകളെ തടയാന്‍ ജില്ലാ ഭരണകൂടം ഹത്രാസിലെ ക്രിമിനല്‍ 144 ഏര്‍പ്പെടുത്തിയിട്ടുണ്ട്.പോലീസ് പ്രതിപക്ഷത്തെ ലക്ഷ്യം വയ്ക്കുക മാത്രമല്ല ഇരയുടെ കുടുംബത്തെ വെറുതെ വിടുകയുമില്ല. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ പോലീസ് പിന്തുടര്‍ന്ന് തല്ലിച്ചതച്ചത് , മൃതദേഹം കാണിക്കാതെ സംസ്‌കരിക്കാനുള്ള ഭരണകൂട തീരുമാനത്തെ എതിര്‍ക്കാന്‍ ധൈര്യപ്പെട്ടതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →