പാകിസ്ഥാന്‍ സിന്ദാബാദ് വിളിച്ച പെണ്‍കുട്ടിക്ക് നക്സല്‍ ബന്ധമുണ്ടെന്ന് യെദ്യൂരപ്പ

മൈസൂരു ഫെബ്രുവരി 21: പാകിസ്ഥാന്‍ സിന്ദാബാദ് വിളിച്ച അമുല്യ ലിയോണിന് നക്സല്‍ ബന്ധമുണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ആരോപിച്ചു. ഹൈദരാബാദ് എംപി അസദുദ്ദീന്‍ ഒവൈസി അടക്കമുള്ളവര്‍ പങ്കെടുത്ത ചടങ്ങിലാണ് അമുല്യ പാകിസ്ഥാന് സിന്ദാബാദ് വിളിച്ചത്. വ്യാഴാഴ്ചയായിരുന്നു സംഭവം.

അമുല്യയെ ദേശവിരുദ്ധതാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ് ഇവരെ. ഇത്തരത്തില്‍ പ്രസ്താവനകള്‍ ഇറക്കുന്ന സ്ത്രീകളെ ശിക്ഷിക്കണമെന്നും യെദ്യൂരപ്പ പറഞ്ഞു. അമൂല്യ അടക്കമുള്ള ആളുകളെ വളര്‍ത്തിക്കൊണ്ട് വരികയാണ് ചില സംഘങ്ങള്‍. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച സംഘങ്ങളെ അന്വേഷിച്ച് കണ്ടെത്തി നടപടിയെടുക്കണമെന്നും യെദ്യൂരപ്പ പറഞ്ഞു.

Share
അഭിപ്രായം എഴുതാം