തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ വേറെയൊന്നും പറയാന്‍ ഇല്ലാത്തതു കൊണ്ട് സർക്കാർ സോളാർകേസ് കുത്തിപ്പൊക്കുകയാണെന്ന് കെപിസിസി അധ്യക്ഷന്‍
മുല്ലപ്പള്ളി രാമചന്ദ്രന്.
പ്രതിപക്ഷത്തിനെതിരെ സോളാര്‍ കേസ് വീണ്ടും എടുത്തു പ്രയോഗിക്കുകയാണ്. വ്യാജ ഏറ്റുമുട്ടലിലൂടെ ആളുകളെ കൊല്ലുന്നതാണോ സിപിഎം നയം എന്നും മുല്ലപ്പള്ളി ചോദിച്ചു. എപ്പോഴാണ് മാവോയിസ്റ്റുകള്‍ സിപിഎമ്മിന്റെ കണ്ണിലെ കരടായി മാറിയത് എന്നും മുല്ലപ്പള്ളി ചോദിച്ചു.
ഇക്കുറി ഒരു കാരണവശാലും വിമതരെ മത്സരരംഗത്തിറക്കാന്‍ പാര്‍ട്ടി അനുവദിക്കില്ല എന്നും വ്യക്തമാക്കി. ആരും മേയര്‍ കുപ്പായം ഇട്ടു തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വരേണ്ടതില്ല എന്നും മുല്ലപ്പള്ളി ഓർമിപ്പിച്ചു. കാര്യങ്ങള്‍ എങ്ങനെ നടപ്പാക്കണമെന്ന് പാര്‍ട്ടിക്ക് അറിയാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

