പോർച്ചുഗൽ vs ഉസ്ബെക്കിസ്ഥാൻ – ഹ്യൂസ്റ്റണിൽ CR7 ഷോഫൈനൽ സ്കോർ: പോർച്ചുഗൽ 5 – 0 ഉസ്ബെക്കിസ്ഥാൻ
വേദി: NRG സ്റ്റേഡിയം, ഹ്യൂസ്റ്റൺ | കാണികൾ: 68,777 .
ഹ്യൂസ്റ്റണിലെ ടെക്സാസ് ചൂടിനെ വെല്ലുന്ന തീപ്പൊരി ആയിരുന്നു ചൊവ്വാഴ്ച രാത്രി.
41-കാരൻ ക്രിസ്റ്റ്യാനോ റൊണാൾഡോ വിമർശകരുടെ വായടപ്പിച്ചു, ചരിത്രം കുറിച്ചു.
6-ാം മിനിറ്റ് – ചരിത്ര നിമിഷം: ജോവോ കാൻസലോയുടെ നിലംപറ്റെയുള്ള ക്രോസ്. ബോക്സിൽ ഒഴിഞ്ഞുനിന്ന റൊണാൾഡോ ഒറ്റ ടച്ചിൽ വലകുലുക്കി. ആറ് ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരം എന്ന റെക്കോർഡ്. യൂസേബിയോയെ മറികടന്ന് പോർച്ചുഗലിന്റെ ലോകകപ്പിലെ എക്കാലത്തെയും ടോപ് സ്കോറർ – 10 ഗോൾ. ഗോൾ അടിച്ചിട്ട് “ഞാൻ തിരിച്ചുവന്നു, ഞാൻ തിരിച്ചുവന്നു” എന്ന് ക്യാമറയിലേക്ക് അലറി.
17-ാം മിനിറ്റ് – തന്ത്രം: ഫ്രീകിക്ക്. എല്ലാവരും കരുതി റൊണാൾഡോ അടിക്കും എന്ന്. പക്ഷേ ഡെക്കോയ് ആയി നിന്ന റൊണാൾഡോ, ഓടിയെത്തിയ നൂനോ മെൻഡസ് താഴെ മൂലയിലേക്ക് തൊടുത്തു. ഉസ്ബെക്ക് ഗോളി നെമറ്റോവ് നോക്കിനിന്നു.
29-ാം മിനിറ്റ് – ഹൃദയം നുറുങ്ങി:
അസീസ്ജോൺ ഗനിയേവിന്റെ ഇടിമിന്നൽ ഷോട്ട് വലയിൽ. ഉസ്ബെക്ക് ആരാധകർ ഇളകിമറിഞ്ഞു. പക്ഷേ VAR. കാൻസലോയ്ക്കെതിരെ ഫൗൾ. ഗോൾ റദ്ദാക്കി.
39-ാം മിനിറ്റ് – ക്ലാസ്: ബ്രൂണോ ഫെർണാണ്ടസിന്റെ സൂചി കുത്തിയ പാസ്. റൊണാൾഡോ ഓഫ്സൈഡ് കെണി ഭേദിച്ച് ഫാർ പോസ്റ്റിലേക്ക് പ്ലേസ് ചെയ്തു. 3-0. ഹാഫ്ടൈമിന് മുന്നേ കളി തീർന്നു.
60-ാം മിനിറ്റ് – ദുരന്തം:
പോർച്ചുഗൽ കോർണർ. ബോക്സിൽ പിൻബോൾ. അബ്ദുകോദിർ ഖുസനോവിന്റെ ദേഹത്ത് തട്ടി, ഗോളി നെമറ്റോവിന്റെ കൈയ്യിൽ തട്ടി സ്വന്തം വലയിലേക്ക്. ഓൺ ഗോൾ. 4-0.
87-ാം മിനിറ്റ് – അവസാന ആണി: പകരക്കാരൻ റഫേൽ ലിയാവോ. നെൽസൺ സെമെഡോയുടെ പാസ്. ബോക്സിൽ വെച്ച് തകർപ്പൻ ഫിനിഷ്. 5-0. കളിക്ക് ശേഷം: “ഞങ്ങൾ ഇവിടെയുണ്ട്” എന്ന് റൊണാൾഡോ X-ൽ പോസ്റ്റ് ചെയ്തു. DR കോംഗോയുമായുള്ള 1-1 സമനിലയുടെ ക്ഷീണം തീർത്ത് ഗ്രൂപ്പ് K യിൽ ഒന്നാമത്. ഉസ്ബെക്കിസ്ഥാൻ രണ്ട് തോൽവിയുമായി പുറത്തേക്കുള്ള വഴിയിൽ.