മണിപ്പുരിൽ പുതിയ സർക്കാർ രൂപീകരിച്ച് ബിജെപി

ഇംഫാൽ: രാഷ്ട്രപതി ഭരണം പിൻവലിച്ചതിനെ തുടർന്ന് മണിപ്പുരിൽ പുതിയ സർക്കാർ രൂപീകരിച്ച് ബിജെപി. മുതിർന്ന നേതാവ് യുംനാം ഖേംചന്ദ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ അജയ് കുമാർ ബല്ലയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. സംസ്ഥാന ബിജെപിയിലെ മുതിർന്ന നേതാക്കളെല്ലാം ചടങ്ങിനെത്തിയിരുന്നു.

ഒരുവർഷം പൂർത്തിയാകാനിരിക്കെയാണ് രാഷ്ട്രപതി ഭരണം പിൻവലിച്ചത്.

ബിജെപി എംഎൽഎ നെംച്ച കിപ്ഗെനും എൻപിഎഫിന്‍റെ ലോസി ദിക്കോയും ഉപമുഖ്യമന്ത്രിമാരായും ഗോവിന്ദദാസ് ആഭ്യന്ത്രമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.ഫെബ്രുവരി 4 ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മണിപ്പുരിലെ രാഷ്ട്രപതി ഭരണം പിൻവലിച്ചത്. ഇത് സംബന്ധിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനം ഇറക്കിയിരുന്നു. ഒരുവർഷം പൂർത്തിയാകാനിരിക്കെയാണ് മണിപ്പുരിലെ രാഷ്ട്രപതി ഭരണം പിൻവലിച്ചത്. വംശീയ കലാപങ്ങളെത്തുടർന്ന് 2025 ഫെബ്രുവരി 9-നാണ് മണിപ്പുർ മുഖ്യമന്ത്രിയായിരുന്ന എൻ. ബിരേൻസിംഗ് രാജിവെച്ചത്. ഇതിനുപിന്നാലെ 2025 ഫെബ്രുവരി 13-ന് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയെങ്കിലും നിയമസഭ പിരിച്ചുവിട്ടിരുന്നില്ല.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →