ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിൽ എൻഡിഎ മുന്നണി വിജയിച്ച് ഒരു മാസത്തിന് ശേഷം ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. നിതീഷ് കുമാറിനൊപ്പം ബിഹാർ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സമ്രാട്ട് ചൗധരിയും കേന്ദ്രമന്ത്രിയും ജെഡിയു നേതാവുമായ രാജീവ് രഞ്ജൻ സിംഗും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. വികസിത ബിഹാറിന്റെ ലക്ഷ്യങ്ങളെക്കുറിള്ള മാർഗ നിർദേശം മോദി നൽകിയെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ചൗധരി സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു.
243 അംഗങ്ങളുള്ള ബിഹാർ നിയമസഭയിൽ 202 സീറ്റുകളും എൻഡിഎ ആണ് നേടിയത്
നേരത്തെ, നിതീഷ് കുമാർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത ഷായുമായി കൂടികാഴ്ച നടത്തുകയും സംസ്ഥാനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയുകയും ചെയ്തിരുന്നു.243 അംഗങ്ങളുള്ള ബിഹാർ നിയമസഭയിൽ 202 സീറ്റുകളും എൻഡിഎ ആണ് നേടിയത്. ബിജെപി 89 സീറ്റുകളും ജെഡിയു 85 സീറ്റുകളും ലോക് ജനശക്തി പാർട്ടി 19 ഉം ഹിന്ദുസ്ഥാനി ആവാം മോർച അഞ്ചും രാഷ്ര്ടിയ ലോക് മോർച നാല് സീറ്റുകളും നേടി വിജയിച്ചു.
