പാലക്കാട് ബിജെപിയില്‍ പൊട്ടിത്തെറി : സംസ്ഥാന നേതൃത്വത്തോട് അതൃപ്തി അറിയിച്ച് പ്രമീള ശശിധരൻ

പാലക്കാട്: ബിജെപി സ്ഥാനാർഥി പട്ടികയിൽ പരസ്യമായി പ്രതിഷേധമറിയിച്ച് പാലക്കാട് മുന്‍ നഗരസഭാ അധ്യക്ഷ പ്രമീള ശശിധരൻ. സംഘടന പിടിക്കാൻ കൃഷ്ണകുമാർ പക്ഷം ഏകപക്ഷീയമായി പട്ടിക തയാറാക്കി. സ്വന്തം വാർഡിലെ സ്ഥാനാർഥിയെ അറിഞ്ഞത് ഇന്നലെ വൈകുന്നേരമാണ്. ഇതിൽ സംസ്ഥാന നേതൃത്വത്തോട് അതൃപ്തി അറിയിച്ചിട്ടുണ്ട്. സ്ഥാനാർഥി പ്രഖ്യാപന കൺവെൻഷനിൽ ക്ഷണിച്ചില്ല .പ്രമീള ശശിധരൻ പറഞ്ഞു.

പാലക്കാട് നഗരസഭയിലെ പല വാർഡുകളിലും ബിജെപി സ്ഥാനാർഥികൾക്ക് വിജയിക്കാൻ കഴിഞ്ഞത് തന്‍റെ പ്രവർത്തനം കൊണ്ടാണ്

ചെയർപേഴ്സൺ ആയിരുന്ന അവസാന കാലഘട്ടത്തിൽ ഒരു വിഭാഗം ഒറ്റപ്പെടുത്തി ക്രൂശിച്ചു. പല പരിപാടികളിലേക്കും കാണിക്കാറില്ല. ക്ഷണിച്ച പരിപാടികളിലേക്ക് കക്ഷിരാഷ്ട്രീയം നോക്കാതെ പോകാറുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിനെപ്പം വേദി പങ്കിട്ടതും അതുകൊണ്ടാണ്. തന്‍റെ പ്രവർത്തനം കൊണ്ടാണ് പാലക്കാട് നഗരസഭയിലെ പല വാർഡുകളിലും ബിജെപി സ്ഥാനാർഥികൾക്ക് വിജയിക്കാൻ കഴിഞ്ഞതെന്നും പ്രമീള ശശിധരന്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →