തിരുവനന്തപുരം: ക്ഷേത്രങ്ങള്‍ രാഷ്‌ട്രീയ പരിപാടികള്‍ക്ക് വേദികളാക്കരുതെന്ന ഹൈക്കോടതി വിധി നിലനില്‍ക്കെ തിരുവിതാംകൂർ ദേവസ്വത്തിനു കീഴിലുള്ള കോട്ടുക്കല്‍ മഞ്ഞിപ്പുഴ ക്ഷേത്രോത്സവത്തില്‍ ആർഎസ്‌എസ് ഗണഗീതം ആലപിച്ച സംഭവം അതീവ ഗുരുതരമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.ക്ഷേത്രപരിസരത്ത് ആർഎസ്‌എസിന്‍റെ കൊടിതോരണങ്ങള്‍ കെട്ടിയതും ഗൗരവത്തോടെ കാണണം. സംഭവത്തില്‍ കുറ്റക്കാർക്കെതിരേ അടിയന്തര നടപടിയെടുക്കാൻ ദേവസ്വം ബോർഡും സർക്കാരും തയാറാകണമെന്നും വി.ഡി.സതീശൻ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് സംഘപരിവാറിനും ബിജെപിക്കും സിപിഎം ഇടമുണ്ടാക്കിക്കൊടുക്കുന്നു.
.
കടയ്ക്കല്‍ ക്ഷേത്രത്തില്‍ സിപിഎം ഭരണസമിതി ചെയ്ത അതേ നിയമവിരുദ്ധ പ്രവർത്തനമാണ് കോട്ടുക്കല്‍ ക്ഷേത്രത്തില്‍ സംഘപരിവാർ അനുകൂലികളും ചെയ്തത്. കേരളത്തിലെ ബിജെപിയും സിപിഎമ്മും ഒരു നാണയത്തിന്‍റെ രണ്ടു വശങ്ങളാണെന്ന് ഒരിക്കല്‍കൂടി വ്യക്തമാക്കുന്നതാണ് കൊല്ലത്തെ ഈ രണ്ടു സംഭവങ്ങളും. ക്ഷേത്രോത്സവങ്ങള്‍ രാഷ്‌ട്രീയവത്കരിക്കുന്നതിലൂടെ സംസ്ഥാനത്ത് സംഘപരിവാറിനും ബിജെപിക്കും സിപിഎം ഇടമുണ്ടാക്കിക്കൊടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു