എന്‍സിപി പിളര്‍ന്നു; അജിത് പവാര്‍ എന്‍ ഡി എ സര്‍ക്കാറില്‍ ഉപമുഖ്യമന്ത്രി

മുംബൈ: മഹാരാഷ്ട്രയില്‍ എന്‍ സി പി പിളര്‍ന്നു. മുതിര്‍ന്ന നേതാവ് അജിത് പവാറിന്റെ നേതൃത്വത്തിലാണ് എം എല്‍ എമാര്‍ എന്‍ ഡി എക്കൊപ്പം ചേര്‍ന്നത്. 30 എം എല്‍ എമാര്‍ അജിതിനൊപ്പമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബി ജെ പിയും ശിവസേന(ഷിന്‍ഡെ)യും നേതൃത്വം നല്‍കുന്ന എന്‍ ഡി എ സര്‍ക്കാറില്‍ ഉപമുഖ്യമന്ത്രിയായി അജിത് പവാര്‍ സത്യപ്രതിജ്ഞയും ചെയ്തു. അജിതിന് പുറമെ എന്‍ സി പിയില്‍ നിന്ന് മറ്റ് എട്ട് പേര്‍ കൂടി ഷിന്‍ഡെ സര്‍ക്കാറില്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.എന്‍ സി പിക്ക് 53 എം എല്‍ എമാരാണുള്ളത്. ഇവരില്‍ ഭൂരിപക്ഷവും അജിതിനൊപ്പം പോയെന്നാണ് റിപ്പോര്‍ട്ട്. തന്റെ വസതിയായ ദേവ്ഗിരിയില്‍ പാര്‍ട്ടി നേതാക്കളുടെയും എം എല്‍ എമാരുടെയും യോഗം ഇന്ന് രാവിലെ അജിത് പവാര്‍ വിളിച്ചുചേര്‍ത്തിരുന്നു. പ്രതിപക്ഷ നേതാവായ അജിത് പവാറിന് എം എല്‍ എമാരുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ അധികാരമുണ്ട്.എന്‍ സി പിയുടെ മുതിര്‍ന്ന നേതാവ് ഛാഗന്‍ ഭുജ്ബലും വര്‍ക്കിംഗ് പ്രസിഡന്റ് സുപ്രിയ സുലെയും യോഗത്തില്‍ പങ്കെടുത്തിരുന്നു. പുണെയിലുള്ള പ്രസിഡന്റ് ശരത് പവാര്‍ യോഗത്തെ സംബന്ധിച്ച് അറിയില്ലെന്നാണ് പ്രതികരിച്ചത്. അജിതിനൊപ്പം ഭുജ്ബലും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. ഏക്‌നാഥ് ഷിന്‍ഡെ ശിവസേനയെ പിളര്‍ത്തിയാണ് കഴിഞ്ഞ വര്‍ഷം എന്‍ ഡി എ മഹാരാഷ്ട്രയില്‍ അധികാരത്തിലേറിയത്. അതോടെ, ശിവസേനയും എന്‍ സി പിയും കോണ്‍ഗ്രസും നേതൃത്വം നല്‍കിയിരുന്ന സര്‍ക്കാറിന് അധികാരം നഷ്ടപ്പെടുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →