തിരുവനന്തപുരം: ഡിജിറ്റൽ റിസർവേ നാലുവർഷംകൊണ്ട് പൂർത്തിയാകുമെന്ന് റവന്യൂ മന്ത്രി കെ രാജൻ . “എൻറെ ഭൂമി”എന്ന പേരിൽ ഒരു ഇന്റഗ്രേറ്റഡ് പോർട്ടൽ തുടങ്ങും. യുണീക്ക് തണ്ടർ പേർ സിസ്റ്റം വരുന്നതോടെ കേരളത്തിൽ എവിടെ ഭൂമിയുണ്ടെങ്കിലും ഒറ്റ തണ്ടപ്പേരിൽ അറിയുമെന്നും രാജൻ പറഞ്ഞു.
സർവ്വേ പപ്പു എന്ന് പേരിട്ട ആനക്കുട്ടിയാണ് ഡിജിറ്റൽ റിസർവേ പദ്ധതിയുടെ ഔദ്യോഗിക ചിഹ്നം. ഡിജിറ്റൽ റിസർവേ പൂർത്തിയാകുന്നതോടെ ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാകും എന്നാണ് സർക്കാർ പറയുന്നത്.

