കീവ്: റഷ്യയും യുക്രൈനും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ ചൊവ്വാഴ്ച തുര്‍ക്കിയില്‍ നടന്നേക്കുമെന്ന് ക്രെമിലിന്‍. ഇതുവരെയുള്ള ചര്‍ച്ചകളില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നും ചര്‍ച്ചകള്‍ മുഖാമുഖം നടക്കേണ്ടത് പ്രധാനമാണെന്നും ക്രെമിലിന്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് അറിയിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനും തുര്‍ക്കി പ്രധാനമന്ത്രി എര്‍ദോഗനും ഞായറാഴ്ച ഇസ്താംബൂളിലെ ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ ഫോണ്‍ കോളില്‍ സമ്മതിച്ചു, ഇത് വെടിനിര്‍ത്തലിലേക്ക് നയിക്കുമെന്നാണ് അങ്കാറ പ്രതീക്ഷിക്കുന്നത്. തിങ്കളാഴ്ച മുതല്‍ ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന് തുര്‍ക്കി പറഞ്ഞിരുന്നു, എന്നാല്‍ തിങ്കളാഴ്ച മാത്രമേ പ്രതിനിധികള്‍ ചര്‍ച്ചകള്‍ക്കായി തുര്‍ക്കിയില്‍ എത്തുകയുള്ളൂ എന്നതിനാല്‍ സാധ്യതയില്ലെന്ന് ക്രെമിലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.
റഷ്യ- യുക്രൈൻ സമാധാന ചര്‍ച്ച തുര്‍ക്കിയില്‍ നടന്നേക്കും
