വാക്‌സിന്‍ പാഴാക്കല്‍: ഒന്നാം സ്ഥാനത്ത് ജാര്‍ഖണ്ഡ്, ബംഗാളിലും കേരളത്തിലും വേയ്‌സ്റ്റേജില്ല

ന്യൂഡല്‍ഹി: മേയില്‍ കോവിഡ് വാക്സിന്‍ പാഴാക്കിയ സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനത്ത് ജാര്‍ഖണ്ഡ്.ജാര്‍ഖണ്ഡ് പാഴാക്കിയത് 33.95 ശതമാനം വാക്സിനാണ്. അതേസമയം കേരളവും പശ്ചിമബംഗാളും ഒട്ടും വാക്‌സിന്‍ പാഴാക്കിയിട്ടില്ല.കേരളത്തിന്റെ വാക്സിന്‍ പാഴാക്കല്‍ നിരക്ക് നെഗറ്റീവ് 6.37 ശതമാനമാണ്. പശ്ചിമ ബംഗാളിന്റേത് നെഗറ്റീവ് 5.48 ശതമാനവും. വാക്സിന്‍ ഉപയോഗത്തില്‍ സൂക്ഷ്മ പുലര്‍ത്തിയതോടെ കേരളം 1.10 ലക്ഷവും പശ്ചിമബംഗാള്‍ 1.61 ലക്ഷവും ഡോസുകള്‍ ലാഭിച്ചു. ഛത്തീസ്ഗഡില്‍ 15.79 ശതമാനവും മധ്യപ്രദേശില്‍ 7.35 ശതമാനവും വാക്സിന്‍ പാഴായി. പഞ്ചാബ്- 7.08, ഡല്‍ഹി-3.95, രാജസ്ഥാന്‍-3.91, ഉത്തര്‍പ്രദേശ്-3.78, ഗുജറാത്ത്- 3.63, മഹാരാഷ്ട്ര- 3.59 എന്നിങ്ങനെയാണു മറ്റു സംസ്ഥാനങ്ങള്‍ പാഴാക്കിയ വാക്സിന്‍ ശതമാനം.45 വയസ് മുതലുള്ളവര്‍ക്കുള്ള ആദ്യ ഡോസ് വാക്സിന്‍ രാജ്യത്ത് ജൂണ്‍ ഏഴു വരെ 38 ശതമാനം പേര്‍ക്കാണ് നല്‍കിയിരിക്കുന്നത്. ഈ വിഭാഗത്തില്‍ ത്രിപുരയിലാണ് ഏറ്റവും പേര്‍ക്ക് ആദ്യ ഡോസ് നല്‍കിയത്, 92 ശതമാനം. രാജസ്ഥാന്‍, ഛത്തീസ്ഗഡ്- 65 ശതമാനം വീതം, ഗുജറാത്ത്-53 ശതമാനം, കേരളം- 51 ശതമാനം, ഡല്‍ഹിയി-49 ശതമാനം എന്നിങ്ങനെയാണ് മുന്‍പന്തിയിലുള്ള മറ്റു സംസ്ഥാനങ്ങള്‍.തമിഴ്നാട്ടിലാണ് ഏറ്റവും കുറവ്, 19 ശതമാനം. ബിഹാര്‍- 25 ശതമാനം, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്- 24 ശതമാനം എന്നിവയാണ് തമിഴ്നാടിനു മുന്നിലുള്ള സംസ്ഥാനങ്ങള്‍.മേയില്‍ 790.6 ലക്ഷം ഡോസ് വാക്സിനാണ് സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കുമായി വിതരണം ചെയ്തത്. ഇതില്‍ 658.6 ലക്ഷം ഷോട്ടുകള്‍ 610.6 ലക്ഷം വാക്സിനേഷനായി ഉപയോഗിച്ചു. 212.7 ലക്ഷമാണു ശേഷിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →