തിരുവനന്തപുരം | മേയ് 29
കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും നേരിൽകണ്ട് നിവേദനം സമർപ്പിച്ചു. കേസിൽ നിഷ്പക്ഷവും ശാസ്ത്രീയവുമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
മുഖ്യമന്ത്രി വി ഡി സതീശനെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെയും കണ്ടാണ് നവീൻ ബാബുവിന്റെ കുടുംബം ആവശ്യം മുന്നോട്ടുവച്ചത്. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയും സഹോദരൻ പ്രവീൺ ബാബുവും തിരുവനന്തപുരത്ത് എത്തിയാണ് നിവേദനം നൽകിയത്.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട കുടുംബത്തിന്റെ ആവശ്യം സർക്കാർ പരിഗണിക്കാമെന്ന് മന്ത്രിമാർ ഉറപ്പ് നൽകിയതായാണ് പ്രവീൺ ബാബു മാധ്യമങ്ങളോട് പറഞ്ഞത്. ഏറെ നാളായി കുടുംബവും കേരള സമൂഹവും സത്യം പുറത്തുവരാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നവീൻ ബാബുവിന്റെ മരണത്തിൽ നേരത്തേ പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷണം നടത്തിയത്. എന്നാൽ ആ അന്വേഷണത്തിൽ കുടുംബം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. നിഷ്പക്ഷ അന്വേഷണം നടക്കുന്നില്ലെന്ന ആരോപണവും കുടുംബം ഉയർത്തിയിരുന്നു.
ഇപ്പോഴത്തെ സാഹചര്യത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കുമോയെന്നതാണ് പ്രധാന ചർച്ച. കേസ് സംസ്ഥാന സർക്കാരിന് കൂടുതൽ സമ്മർദമുണ്ടാക്കുന്ന വിഷയമായി മാറുന്നുമുണ്ട്.
കുടുംബത്തിലെ ഒരാൾക്ക് ആശ്രിത നിയമനം നൽകാമെന്നും മന്ത്രിമാർ ഉറപ്പ് നൽകിയതായാണ് വിവരം.