ടെഹ്റാൻ: ഇസ്രയേൽ അടക്കമുള്ള ശത്രുരാജ്യങ്ങൾക്കു വിവരം ചോർത്തി നൽകി എന്നാരോപിച്ച് ഇറാനിൽ അഞ്ഞൂറിലേറെപ്പേരെ സുരക്ഷാസേന കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായവരിൽ 18 പേർക്ക് ഇസ്രയേൽ അനുകൂല ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഇറാൻ ഇന്റർനാഷണൽ വാർത്താ ചാനലുമായി അടുപ്പമുള്ളവരാണെന്ന് ഇറാന്റെ രഹസ്യാന്വേഷണമന്ത്രാലയം അറിയിച്ചു. രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരേ കർശന നടപടി തുടരുമെന്ന് ഇറാൻ ഭരണകൂടം അറിയിച്ചു.
ഇന്ത്യക്കാർ ഉൾപ്പെടെ 35 പേർ അറസ്റ്റിൽ
പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ, സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങളും വ്യാജ വീഡിയോയും പ്രചരിപ്പിച്ചതിന് 19 ഇന്ത്യക്കാർ ഉൾപ്പെടെ 35 പേരെ യുഎഇ അറസ്റ്റ് ചെയ്തു.ഇത്തരം നടപടികൾ രാജ്യത്തെ നിയമമനുസരിച്ചു ഗുരുതര നിയമലംഘനമാണെന്നും
കുറഞ്ഞത് ഒരു വർഷം തടവും 25 ലക്ഷം രൂപ പിഴയും ലഭിക്കാമെന്നും യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽ ഷംസി മുന്നറിയിപ്പ് നൽകി.
