കണ്ണൂർ: മന്ത്രി വീണാ ജോർജിനു നേരേ കണ്ണൂർ റെയിൽവേ സ്റ്റേഷനിലുണ്ടായ കെഎസ്യു പ്രതിഷേധത്തിനിടെ മന്ത്രിക്കു കഴുത്തിനു പരിക്കേറ്റെന്ന കേസിൽ സിസിടിവി ദൃശ്യങ്ങളും വീഡിയോകളും പോലീസ് പരിശോധിച്ചു. പ്രതിഷേധക്കാർ മന്ത്രിയെ കൈയേറ്റം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ കണ്ടെത്താനായില്ല. കരിങ്കൊടി കാണിച്ച് പോലീസ് അറസ്റ്റ് ചെയ്തവർക്കെതിരേ മന്ത്രിയെ ആക്രമിച്ച് വധിക്കാൻ ശ്രമിച്ചെന്ന വകുപ്പു ചുമത്തിയായിരുന്നു കേസ് എടുത്തിരുന്നത്.
റിമാൻഡിൽ കഴിയുന്ന കെഎസ്യു പ്രവർത്തകരുടെ കോടതിയിൽ ജാമ്യ ഹർജി ഇന്നു കോടതി പരിഗണിക്കും.
ഇക്കാര്യം കോടതിയിൽ തെളിയിക്കാൻ ആവശ്യമായ ദൃശ്യങ്ങൾ ലഭിക്കാത്ത സാഹചര്യത്തിൽ വധശ്രമം ചുമത്തിയുള്ള കേസ് ഒഴിവാക്കുമെന്നാണു സൂചന.മന്ത്രിയെ ആക്രമിച്ചു വധിക്കാൻ ശ്രമിച്ചെന്ന കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന കെഎസ്യു പ്രവർത്തകർ കോടതിയിൽ ജാമ്യ ഹർജി സമർപ്പിച്ചു. ഹർജി ഇന്നു (ഫെബ്രുനോീബ28)കോടതി പരിഗണിക്കും.
