ന്യൂഡൽഹി: പാക്കിസ്താനിലെ ഇസ്ലാമാബാദിൽ നടന്ന ബോംബ് സ്ഫോടനത്തിന് പിന്നില്‍ ഇന്ത്യയാണെന്ന പാക് പ്രധാനമന്ത്രിയുടെ ആരോപണം തള്ളി ഇന്ത്യ. ഷഹബാസ് ഷരീഫിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ശ്രദ്ധ മാറ്റാനുള്ള പാക് തന്ത്രങ്ങളിൽ ലോകരാജ്യങ്ങൾ വീഴില്ലെന്നും ഇന്ത്യ
അന്താരാഷ്ട്ര സമൂഹത്തിന് യാഥാർഥ്യം അറിയാമെന്നും സ്വന്തം പൗരന്മാരെ തെറ്റിധരിപ്പിക്കാനുള്ള പതിവ് തന്ത്രമാണിതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ശ്രദ്ധ മാറ്റാനുള്ള പാക് തന്ത്രങ്ങളിൽ ലോകരാജ്യങ്ങൾ വീഴില്ലെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു. ഇസ്ലാമാബാദ് കോടതിക്ക് സമീപം നടന്ന ചാവേറാക്രമണത്തിലും അഫ്ഗാൻ അതിർത്തിക്ക് സമീപം വാനയിലെ കേഡറ്റ് കോളജിൽ നടന്ന ആക്രമണത്തിലും ഇന്ത്യയ്ക്ക് പങ്കുണ്ടെന്നായിരുന്നു ഷഹബാസ് ഷരീഫിന്റെ ആരോപണം.
