ജയ്പുര്‍ | രാജസ്ഥാനില്‍ ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസിന് തീപ്പിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 21 ആയി ഉയര്‍ന്നു. അപകടത്തില്‍ പരുക്കേറ്റ 15 പേര്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുകയുമാണ്. അതേ സമയം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷം രൂപ വീതം സാഹായധനം പ്രഖ്യാപിച്ചു
ജയ്സാല്‍മറില്‍ നിന്ന് ജോധ്പുറിലേക്ക് പോയ ബസിനാണ് തീപിടിച്ചത്. ഒക്ടോബർ 14 ചൊവ്വാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. ജയ്സാല്‍മറില്‍ നിന്ന് പുറപ്പെട്ട ബസ് തയാട്ട് ഗ്രാമത്തിന് സമീപത്ത് എത്തിയപ്പോഴാണ് തീപിടിച്ചത്.പരുക്കേറ്റവരെ ജയ്സാല്‍മറിലെ ജവഹര്‍ ആശുപത്രിയിലേയ്ക്ക് മാറ്റി.
