ഒരു രാജ്യം, ഒരു ഐ ഡി പദ്ധതി; രാജ്യത്തെ വിദ്യാര്‍ഥികള്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍

ഡല്‍ഹി: രാജ്യത്തെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ വരുന്നു. ഒരു രാജ്യം, ഒരു ഐ ഡി എന്ന പദ്ധതിയുടെ കീഴിൽ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് പുതിയ പരിഷ്‌ക്കാരം. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോ‍‍ർട്ട്. രക്ഷിതാക്കളുടെ അനുമതിയോടെയാണ് ഒരു രാജ്യം, ഒരു ഐ ഡി പദ്ധതി നടപ്പിലാക്കുക.

ഓട്ടോമേറ്റഡ് പെര്‍മനന്റ് അക്കാദമിക്ക് അക്കൗണ്ട് രജിസ്ട്രി (അപാര്‍) ആണ് ഇത് തയാറാക്കുന്നത്. പ്രീപ്രൈമറി മുതല്‍ ഉന്നത വിദ്യാഭ്യാസ തലം വരെ ഇത് ഉപയോഗിക്കാം. സ്വകാര്യ/ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും ബാധകമാണ്. വിദ്യാർഥിയു‌ടെ പൊക്കം, രക്തഗ്രൂപ്പ് മുതൽ ആധാറിലെ അടിസ്ഥാന വിവരങ്ങള്‍ വരെ എല്ലാ രേഖകളും സമ​ഗ്രമായി ഉപയോഗിച്ചാണ് കാര്‍ഡ് ആ​​ദ്യ ഘട്ടത്തിൽ തയ്യാറാക്കുക.

ജില്ല ഇന്‍ഫോര്‍മേഷന്‍ ഫോര്‍ എജ്യുക്കേഷന്‍ പോര്‍ട്ടലിലാണ് കുട്ടികളുടെ വിവരങ്ങളെല്ലാം സൂക്ഷിക്കുക. മാത്രമല്ല, ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് അല്ലാതെ മറ്റാർക്കും വിദ്യാർഥികളുടെ വിവരങ്ങളെടുക്കാൻ സാധിക്കില്ല. നിലവില്‍ വിദ്യാര്‍ത്ഥികളുടെ ആധാര്‍ വേരിഫിക്കേഷന്‍ പോലും പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ പുതിയ ഐ ഡിയുടെ നടപടികള്‍ എപ്രകാരം പൂർത്തിയാക്കാൻ സാധിക്കുമെന്ന ആശങ്കയും സ്കൂൾ അധികൃതർക്കുണ്ട്.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →