തിരുവനന്തപുരം: സാമ്പത്തികപ്രതിസന്ധിക്കിടെ മുഖ്യമന്ത്രിയുടെ യാത്രാവശ്യങ്ങൾക്കായി വീണ്ടും ഹെലികോപ്‌റ്റർ വാടകയ്ക്കെടുക്കുന്നു. ഇതിനായി മാസം 80 ലക്ഷം രൂപയ്ക്ക് സ്വകാര്യകമ്പനിയുമായി കരാറൊപ്പിടും. രണ്ടാഴ്ചയ്ക്കകം പൈലറ്റ് അടക്കം 11 പേർക്ക് യാത്രചെയ്യാവുന്ന ഹെലികോപ്റ്റർ തലസ്ഥാനത്ത് എത്തിയേക്കും.
മാവോവാദി നിരീക്ഷണം, ദുരിതാശ്വാസ പ്രവർത്തനം തുടങ്ങി പോലീസിന്റെ ആവശ്യങ്ങൾക്കായാണ് ഹെലികോപ്‌റ്റർ വാടകയ്ക്ക് എടുക്കുന്നതെന്നാണ് വിശദീകരണം. എന്നാൽ, മുഖ്യമന്ത്രിയുടെ അടിയന്തര യാത്രാ ആവശ്യങ്ങൾക്കുകൂടി ഉപയോഗിക്കുകയാണ് ലക്ഷ്യം. ഡൽഹി ആസ്ഥാനമായ ചിപ്‌സൺ ഏവിയേഷനിൽ നിന്നാണ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നത്. 20 മണിക്കൂർ പറക്കാനാണ് 80 ലക്ഷം രൂപ. അധികമുള്ള ഓരോ മണിക്കൂറിനും 90,000 രൂപ അധികവും നൽകണം.
സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും മുഖ്യമന്ത്രിക്ക് പറക്കാൻ 20 മണിക്കൂറിന് 80 ലക്ഷം
