മണിപ്പൂരിൽ കൂട്ടക്കുറ്റവാളികളെ കേന്ദ്ര അധികാരികളും സംസ്ഥാന സർക്കാരും പിന്തുണയ്ക്കുന്നത് നിർഭാഗ്യകരമാണെന്ന് ക്രൈസ്തവ സംഘടനകൾ

മണിപ്പൂർ വിഷയത്തിൽ ക്രൈസ്തവ സംഘടനകൾ പ്രഖ്യാപിച്ച ഭാരത് ബന്ദ് 2023 ഓ​ഗസ്റ്റ് 9ന് . മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നും മുഖ്യമന്ത്രിയെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടാണ് ബന്ദ്. മണിപ്പൂരിൽ മാസങ്ങളായി നടക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങൾ, കൂട്ടബലാത്സംഗങ്ങൾ, വ്യാപകമായ വർഗീയ, വംശീയ ആക്രമണങ്ങൾ എന്നിവയ്ക്കെതിരെ ശക്തമായ ശബ്ദം ഉയർത്താനാണ് ഭാരത് ബന്ദ് ലക്ഷ്യമിടുന്നത്.

എല്ലാ പൗരന്മാരുടെയും മതസ്വാതന്ത്ര്യത്തിന്റെ മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിന് മണിപ്പൂരിലെ ഇരകൾക്ക് പൂർണ്ണ പിന്തുണ നൽകണമെന്ന് നേതാക്കൾ രാജ്യത്തെ ജനങ്ങളോട്, പ്രത്യേകിച്ച് തൊഴിലാളിവർഗത്തോട് അഭ്യർത്ഥിച്ചു. ഹീനമായ കുറ്റകൃത്യങ്ങൾക്ക് ഉത്തരവാദികളായ കൂട്ടക്കുറ്റവാളികളെ കേന്ദ്ര അധികാരികളും സംസ്ഥാന സർക്കാരും പിന്തുണയ്ക്കുന്നത് നിർഭാഗ്യകരമാണെന്ന് അവർ ആരോപിച്ചു.

വിവിധ ക്രിസ്ത്യൻ സംഘടനകൾ രാജ്യവ്യാപകമായി നടത്തുന്ന ബന്ദിന് റെവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (ആർഎംപിഐ), മാർക്സിസ്റ്റ് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ യുണൈറ്റഡ് (എംസിപിഐ-യു) എന്നിവരടങ്ങുന്ന കമ്യൂണിസ്റ്റ് കോർഡിനേഷൻ കമ്മിറ്റി (സിസിസി) പൂർണ പിന്തുണ പ്രഖ്യാപിച്ചു.

ഓ​ഗസ്റ്റ് 7 ന് ത്ളിങ്കളാഴ്ച ജലന്ധറിൽ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ സിസിസി കൺവീനർമാരായ മങ്ങാട്ട് റാം പാസ്ല, അശോക് ഓങ്കാർ, ആർഎംപിഐ മേധാവി കെ ഗംഗാധരൻ, എംസിപിഐ-യു പൊളിറ്റ്ബ്യൂറോ അംഗം കിരഞ്ജിത് സെഖോൺ എന്നിവർ പ്രതിഷേധ ആഹ്വാനം ചെയ്തത്. പ്രധാനമന്ത്രി വിഷയത്തിൽ മൗനം പാലിക്കുന്നതിനെതിരെയും നേതാക്കൾ വിമർശിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →