ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ

തിരുവല്ല: കോടികളുടെ ഫ്ലാറ്റ് തട്ടിപ്പ് കേസില്‍ 12 വര്‍ഷമായി ഒളിവിലായിരുന്ന പ്രതിയെ തിരുവല്ല പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവല്ല സി.വി.പി. ടവേഴ്‌സ് ഉടമ തിരുവല്ല തുകലശേരി ചന്ദ്രവിരുത്തിയില്‍ സി.പി. ജോണാ (ബോബന്‍-59)ണ് പിടിയിലായത്.

തിരുവല്ല കുരിശുകവലയിലെ സി.വി.പി. ഫ്ലാറ്റ് സമുച്ചയത്തിലെ ഒരേ ഫ്ലാറ്റുകള്‍ വിദേശ മലയാളികളടക്കം ഒന്നിലധികം പേര്‍ക്ക് വില്‍പ്പന നടത്തി പണം തട്ടിയെന്ന 16 പേരുടെ പരാതിയിലാണ് അറസ്റ്റ്. നിരവധിതവണ പിടിയിലാകുന്ന സാഹചര്യമുണ്ടായിട്ടും ഇയാള്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതി പിടിയിലായതറിഞ്ഞ് തട്ടിപ്പിനിരയായ നിരവധി പേര്‍ പരാതിയുമായി സ്‌റ്റേഷനില്‍ എത്തുന്നുണ്ടെന്ന് സി.ഐ. പറഞ്ഞു. കുരിശുകവലയില്‍ പ്രവര്‍ത്തിക്കുന്ന സി.വി.പി. ടവറിലെ ഒരേ ഫ്ലാറ്റുകള്‍ മൂന്നും നാലും പേര്‍ക്ക് വിറ്റെന്ന് ആരോപിച്ചുള്ള പരാതികളില്‍15 വര്‍ഷം മുമ്പാണ് ഇയാള്‍ക്കെതിരേ കേസുകളെടുത്തത്. തിരുവല്ല സി.ഐ: ബി.കെ. സുനില്‍ കൃഷ്ണന്‍, സീനിയര്‍ സി.പി.ഒ: ഹക്കീംജി, സിവില്‍ പോലീസ് ഓഫീസര്‍ ഗിരീഷ്, സിവില്‍ പോലീസ് ഡ്രൈവര്‍ പി. മാത്യൂ എന്നിവര്‍ അടങ്ങുന്ന സംഘം നടത്തിയ അന്വേഷണത്തിലാണ് കളമശേരിയിലെ വാടക വീട്ടില്‍നിന്നും പ്രതിയെ പിടികൂടിയത്. വിദേശ രാജ്യങ്ങളില്‍ വര്‍ഷങ്ങളോളം ജോലിചെയ്ത് ഉണ്ടാക്കിയ സമ്പാദ്യം ഫ്ലാറ്റിന്റെ പേരില്‍ പ്രതിയായ ബോബന്‍ തട്ടിയെടുക്കുകയായിരുന്നുവെന്നാണ് പരാതിക്കാരായ പലരുടെയും പരാതി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →