ഗൂഡല്ലൂര്‍: നീലിഗിരി സന്ദർശനത്തിന് മാസ്ക് ധരിക്കാതെ എത്തിയ വിനോദസഞ്ചാരികളില്‍നിന്ന് ഒരുമാസത്തിനിടയില്‍ ഈടാക്കിയത് 1.80 ലക്ഷം രൂപ.
ഇക്കാര്യം ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. മാസ്കില്ലാതെ പുറത്തേക്കിറങ്ങുന്നവരില്നിന്ന് 200 രൂപയാണ് പിഴ ഈടാക്കുന്നത്. ഇതിനായി ഊട്ടിയില്‍ മാത്രം നാലു സ്ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നതായും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
2020 ഡിസംബര്‍ ഒന്നുമുതല്‍ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സന്ദര്‍ശനത്തിന് അനുവദിച്ചതോടെയാണ് നീലഗിരി ജില്ലയിലേക്ക് സഞ്ചാരികൾ കൂട്ടമായി എത്തി തുടങ്ങിയത്. പലരും മാസ്ക് ധരിക്കാതെയാണ് എത്തുന്നത്.

