കണ്‍മുന്നില്‍ തകരുന്ന കെട്ടിടങ്ങള്‍: തുര്‍ക്കി ഭൂകമ്പത്തിന്റെ തത്സമയ ദൃശ്യങ്ങള്‍ ഗെയിമറുടെ ക്യാമറയില്‍

അങ്കാറ: ഒക്ടോബര്‍ 30 വെള്ളിയാഴ്ച തുര്‍ക്കിയിലുണ്ടായ ഭൂകമ്പത്തിന്റെ തത്സമയ ദൃശ്യങ്ങള്‍ ഗെയിമറുടെ ക്യാമറയില്‍ പതിഞ്ഞു. ഫാല്‍ക്കണ്‍ 2 കെ എന്ന സ്‌ക്രീന്‍ നാമമുള്ള ഗെയിമര്‍ പുറത്ത് വിട്ട വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.കൗമാരക്കാരന്‍ തത്സമയ വീഡിയോ ഗെയിം കളിക്കുന്നതും ഗെയിം കാണുന്ന നിരവധി പേരെയും സ്‌ക്രീനില്‍ കാണാം. പെട്ടെന്ന്, കുട്ടി പരിഭ്രാന്തനായി ചുറ്റും നോക്കുന്നു.പെട്ടെന്ന്, ആ കുട്ടി മുഖത്ത് പരിഭ്രാന്തരായി ചുറ്റും നോക്കാന്‍ തുടങ്ങുന്നു.അപ്പോഴേക്കും അവന്റെ മുറി കുലുങ്ങുന്നതും കുട്ടി തന്റെ വയര്‍ഡ് ഹെഡ്ഫോണുകള്‍ നീക്കംചെയ്ത് കുടുംബത്തെ ഉറക്കെ വിളിക്കുന്നതും വീഡിയോയിലുണ്ട്.നായ കുരച്ചതും മനുഷ്യരുടെ നിലവിളിയും അകലെ നിന്ന് കേള്‍ക്കാം. 44 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ഗാര്‍ഡിയന്‍ പത്രമാണ് പുറത്ത് വിട്ടത്.

റിക്ടര്‍ സ്‌കെയിലില്‍ 7.0 രേഖപ്പെടുത്തിയ ഭൂകമ്പമാണ് തുര്‍ക്കിയില്‍ അനുഭവപ്പെട്ടത്. ഗ്രീസിന്റെ ചില ഭാഗങ്ങളിലും ഭൂകമ്പമുണ്ടായി. തുര്‍ക്കിയിലെ ഇസ്മിര്‍ നഗരത്തിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത്. മുപ്പത് ലക്ഷം ആളുകള്‍ താമസിക്കുന്ന സ്ഥലമാണിത്. നഗരത്തിലെ 20 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ന്നതായി ഇസ്മിര്‍ മേയര്‍ ടൂണ്‍ക് സോയര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →