കോവിഡ് ബാധിച്ച മരിച്ച ഭര്‍ത്താവിന്‍റെ മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞ് 19 ദിവസങ്ങല്‍ക്കുശേഷമാണ് സംസ്‌കാരം നടന്നിട്ടി‌ല്ലെന്ന വിവരം ഭാര്യ അറിയുന്നത്

പത്തനാപുരം: മഞ്ഞളളൂര്‍ മനോജ് ഭവനില്‍ ദേവരാജന്‍(63) 2020 ഒക്ടോബര്‍ 2നാണ് കോവിഡ് ബാധിച്ച് മരിക്കുന്നത്. ശ്വാസം മുട്ടലിനെ തുടര്‍ന്ന സെപ്തംബര്‍ 18 ന് ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തിയ ദേവരാജന്‍ കോവിഡ് പോസിറ്റീവാണെന്നറിഞ്ഞതോടെ ഭാര്യ പുഷ്പ വീട്ടിലേക്ക് മടങ്ങുകയുണ്ടായി. പിന്നീട് പുഷ്പക്കും കോവിഡ് സ്ഥിരീകരിച്ചു.

തുടര്‍ന്ന് ഒക്‌ടേബര്‍ 2 ന്ന് ദേവരാജന്‍ മരിച്ചെന്ന വിവരം ഫോണില്‍ വിളിച്ച് പുഷ്പയെ അറിയിക്കുകയായിരുന്നു. വീട്ടുവളപ്പില്‍ സ്ഥലമില്ലാത്തതിനാല്‍ കൊല്ലത്തെ പൊതുശ്മശാനത്തില്‍ സംസ്‌കരിക്കുമെന്നും പുഷ്പ്പയെ അറിയിച്ചിരുന്നു. കോവിഡ് നെഗറ്റീവ് ആയതിനെ തുടര്‍ന്ന് പുറത്തിറങ്ങിയ പുഷ്പ് ഭര്‍ത്താവിന്‍റെ മരണാനന്തര ചടങ്ങുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.

എന്നാല്‍ ഈ കഴിഞ്ഞ ദിവസം മറ്റൊരാവശ്യവുമായി ബന്ധപ്പെട്ട് പുഷ്പ പത്തനാപുരം പോലീസ് സ്‌റ്റേഷനിലെത്തിയപ്പോഴാണ് ഭര്‍ത്താവിന്‍റെ മൃതദേഹം ഇതുവരെ 19 ദിവസങ്ങള്‍ക്കുശേഷവും സംസ്‌കരിച്ചിട്ടില്ലെന്നും മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കേളേജാശുപതി മോര്‍ച്ചറിയിലുണ്ടെന്നുമുളള വിവരം അറിയുന്നത്. ഭാര്യയുേടയോ ബന്ധുകളുേടയോ സമ്മത പത്രം ലഭിക്കാത്തതാണ് സംസ്‌ക്കരിക്കാതിരിക്കാന്‍ കാരണമെന്നാണ് ആരോഗ്യ വകപപ്പിന്‍റെ വിശദീകരണം .തുടര്‍ന്ന് മൃതദേഹം സംസ്‌ക്കരിക്കാന്‍ ഇന്നലെ സമ്മതപത്രം നല്‍കിയതായി പുഷപ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →