ന്യൂഡൽഹി: ബീഫ് വിൽപനയുടെ പേരിൽ മർദ്ദനമേറ്റയാൾക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ആസാം സർക്കാരിനോട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. 2019 ഏപ്രിൽ മാസത്തിലാണ് 48 കാരനായ വ്യാപാരിക്ക് ആസാമിലെ ബിസ്വനാഥിൽ വച്ച് ആൾക്കൂട്ടത്തിൻ്റെ മർദ്ദനമേറ്റത്. ബീഫ് വിൽപന നടത്തിയതിൻ്റെ പേരിലായിരുന്നു മർദ്ദനം. മർദ്ദിച്ച് അവശനാക്കിയ ശേഷം ഇയാളെ വേവിച്ച പന്നിമാംസം കഴിപ്പിക്കുകയും ചെയ്തു.
നഷ്ടപരിഹാരത്തുക നൽകിയ ശേഷം , അതിൻ്റെ തെളിവ് ഹാജരാക്കാനും മനുഷ്യാവകാശ കമ്മീഷൻ്റെ ഉത്തരവിൽ ഉണ്ട്.

