കാസര്‍ഗോഡ് ഏപ്രിൽ 8: കേരളത്തിന്റെ നിരന്തര അഭ്യര്‍ഥനകള്‍ക്കും സുപ്രീംകോടതി ഇടപെടലുകളേയും തുടര്‍ന്ന് ഒടുവില്‍ കാസര്‍ഗോഡു നിന്നുള്ള രോഗികള്‍ക്കായി കര്‍ണാടക അതിര്‍ത്തി തുറന്നു.
ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം ആദ്യമായി കാസര്‍ഗോഡുനിന്നുള്ള രോഗിയുമായി ആംബുലന്‍സ് തലപ്പാടി ചെക്പോസ്റ്റ് കടന്നു. കര്‍ശന പരിശോധനകള്‍ക്കു ശേഷമാണ് ആംബുലന്‍സ് കര്‍ണാടക കടത്തിവിട്ടത്.
കാസര്‍ഗോഡ് സ്വദേശി തസ്ലിമയെയാണ് തുടര്‍ ചികിത്സകള്‍ക്കായി മംഗളൂരുവിലെ ആശുപത്രിയിലേക്കു പോകാന്‍ അനുവദിച്ചത്.

