ഹൈലൈറ്റുകൾ
  • സമാധാന ചർച്ചകളുടെ ഭാഗമായി സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം മൂന്നാമത്തെ രാജ്യത്തേക്ക് മാറ്റാൻ ഇറാൻ സമ്മതിച്ചു.
  • ചർച്ചകൾ പരാജയപ്പെട്ടാൽ കൈമാറിയ യുറേനിയം തിരികെ നൽകണമെന്ന് ഇറാൻ നിബന്ധന മുന്നോട്ട് വെച്ചു.
  • ഇറാനിലെ ആണവ നിലയങ്ങൾ തകർക്കണമെന്ന അമേരിക്കയുടെ ആവശ്യം ഇറാൻ നിരസിച്ചു.
  • ഇറാനിയൻ തുറമുഖങ്ങളിലെ ഉപരോധം നീക്കാനും ഹോർമുസ് വഴിയുള്ള കപ്പൽ ഗതാഗതം പുനരാരംഭിക്കാനും ട്രംപ് നിർദേശങ്ങൾ മുന്നോട്ട് വെച്ചു.
  • ഇറാന്റെ ആണവ ശേഷി പൂർണമായും ഇല്ലാതാക്കാതെ യുദ്ധം അവസാനിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി
ഹൈലൈറ്റുകൾ
  • പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ടുവെച്ച സമാധാന നിർദേശങ്ങൾ ഡൊണൾഡ് ട്രംപ് തള്ളി.
  • ഇറാന്റെ നിബന്ധനകൾ “തീർത്തും അംഗീകരിക്കാനാവില്ല” എന്നാണ് ട്രംപ് പ്രതികരിച്ചത്.
  • ഇറാൻ സൈനികമായി പരാജയപ്പെട്ടതായും അവരുടെ ആണവ പദ്ധതികൾ നിയന്ത്രിക്കപ്പെട്ടതായും ട്രംപ് അവകാശപ്പെട്ടു.
  • ഇറാൻ നിർദേശിച്ച പ്രധാന കാര്യങ്ങൾ ഉയർന്ന നിലവാരത്തിലുള്ള യുറേനിയം നേർപ്പിക്കാനും ബാക്കി യുറേനിയം മൂന്നാം രാജ്യത്തേക്ക് മാറ്റാനുമായിരുന്നു.
  • അമേരിക്ക കരാറിൽ നിന്ന് പിന്മാറിയാൽ യുറേനിയം തിരികെ നൽകണമെന്ന ഇറാന്റെ ആവശ്യം വാഷിംഗ്ടൺ അംഗീകരിച്ചില്ല; ഇതോടെ മേഖലയിൽ വീണ്ടും സംഘർഷ സാധ്യത ഉയർന്നു
വാഷിങ്ടൺ/ഇസ്ലാമാബാദ്: പാക്കിസ്താനിൽ ഇറാനും യുഎസും തമ്മിൽ നടന്ന ചർച്ചകളിൽ ഇറാന്റെ ആണവ പ്രവർത്തനങ്ങളിലെ അഭിപ്രായവ്യത്യാസമായിരുന്നു പ്രധാന തടസ്സമായിരുന്നതെന്ന് റിപ്പോർട്ട്.ഒരു കരാറിലേക്ക് അടുത്തെത്തിയിരുന്നെന്ന് ഇരുപക്ഷവും വെളിപ്പെടുത്തിയിരിക്കെ ചർച്ച പരാജയപ്പെട്ടതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വരികയാണ്....