നെല്‍വയല്‍ തണ്ണീർത്തട നിയമത്തില്‍ നടപ്പാക്കിയ ഭേദഗതി പൊതുജനങ്ങളിലേക്ക് എത്തിക്കാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : നെല്‍വയല്‍ തണ്ണീർത്തട നിയമത്തില്‍ നടപ്പാക്കിയ ഭേദഗതി പൊതുജനങ്ങളിലേക്ക് എത്തിക്കാൻ തദ്ദേശ ഭരണ വകുപ്പ് ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വീടില്ലാത്ത കുടുംബത്തിന് വീട് വെക്കാൻ ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടാലും നെല്‍വയല്‍ തണ്ണീർത്തട പരിധിയില്‍ പെട്ടാലും ഗ്രാമപഞ്ചായത്തില്‍ പത്ത് …

നെല്‍വയല്‍ തണ്ണീർത്തട നിയമത്തില്‍ നടപ്പാക്കിയ ഭേദഗതി പൊതുജനങ്ങളിലേക്ക് എത്തിക്കാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണെന്ന് മുഖ്യമന്ത്രി Read More

നിയമത്തെ മറികടക്കുന്ന ചട്ടം രൂപീകരിക്കാനാകില്ല : ഹൈക്കോടതി

കൊച്ചി: നെല്‍വയല്‍ നികത്തിയ ഭൂമിയിലെ 3,000 അടിയിലധികം വരുന്ന നിര്‍മാണങ്ങള്‍ക്ക് ചതുരശ്രയടിക്ക് 100 രൂപ വീതം ഫീസടയ്ക്കണമെന്ന ചട്ടഭേദഗതി ഹൈക്കോടതി റദ്ദാക്കി.ഈ ഭേദഗതി 2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തിനും ഭരണഘടനാവകാശത്തിനും വിരുദ്ധമാണെന്നു വിലയിരുത്തിയാണ് ജസ്റ്റീസ് സി.പി. മുഹമ്മദ് നിയാസിന്‍റെ ഉത്തരവ്. നിയമത്തില്‍ …

നിയമത്തെ മറികടക്കുന്ന ചട്ടം രൂപീകരിക്കാനാകില്ല : ഹൈക്കോടതി Read More

ഹൈക്കോടതി മാര്‍ഗ്ഗരേഖക്കെതിരെ തിരുവമ്പാടി ദേവസ്വം

തൃശൂർ : തൃശ്ശൂര്‍ പൂരം പാടത്തേക്ക് മാറ്റേണ്ട സാഹചര്യമെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാര്‍ .ആന എഴുന്നള്ളിപ്പില്‍ ഹൈക്കോടതി മാര്‍ഗ്ഗരേഖയെക്കുറിച്ച് സംസാരിക്കുകയായിരുന്നു കെ ഗിരീഷ് കുമാര്‍ . തൃശൂര്‍ പൂരത്തിലെ മഠത്തില്‍ വരവടക്കം നടത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. …

ഹൈക്കോടതി മാര്‍ഗ്ഗരേഖക്കെതിരെ തിരുവമ്പാടി ദേവസ്വം Read More

നെല്പ്പാടത്തൊരു അതിശയിപ്പിക്കും കലാസൃഷ്ടി….

വയനാട്നെൽക്കൃഷിയിൽ നിന്നും പുതുതലമുറ പിന്നാക്കം പോകുമ്പോഴും തൻ്റെ പച്ചപുതച്ച വയലിൽ പ്രതീക്ഷയുടെ ദീപം തെളിയിച്ചിരിക്കുകയാണ് വയനാട് തിരുനെല്ലി ഓലിയപ്പുറം ജോൺസൺ എന്ന കർഷകൻ. മഹാമാരിയെയും പ്രളയത്തെയും കർഷകർ നെഞ്ചു വിരിച്ച് നേരിടണമെന്ന സന്ദേശം കൂടിയാണിത്. പൂർണ്ണമായും ജൈവരീതിയിലാണ് ജോൺസൻ്റെ കൃഷി. തിരുനെല്ലി പഞ്ചായത്തിലെ തൃശ്ശിലേരി കാക്കവയലിലെ രണ്ട് ഏക്കറിലാണ് 28 പാരമ്പര്യ നെൽവിത്തുകൾ മാത്രം ഉപയോഗിച്ചുള്ള ജോൺസന്റെ നെൽകൃഷി. പ്രത്യേകമായി ഉത്തരേന്ത്യയിൽ നിന്നും കൊണ്ടു വന്ന നാസർ ബാദ്, കാകിശാല, കാലാബാത്ത് എന്നീ വിത്തുകൾ ഉപയോഗിച്ചാണ് ജോൺസൺ വയലിൽ പ്രതീക്ഷയുടെ ദീപനാളം തീർത്തത്. അപൂർവ്വമായി കൊണ്ടിരിക്കുന്ന പാരമ്പര്യ നെൽവിത്തിനങ്ങളായ തുണ്ടി, ഗന്ധകശാല, ജീരകശാല, ചോമാല എന്നിവയും കൃഷിക്കായി ഉപയോഗിക്കുന്നുണ്ട്. ദീപനാളത്തിന് നടുവിലായി നെൽ കതിർ കൊണ്ട് മനോഹരമായ പുഷ്പവും തീർത്തിട്ടുണ്ട്. കഴിഞ്ഞ വർഷം അത്തനാളിൽ വയലിൽ ഓണ പൂക്കളമാണ് ഒരുക്കിയത്, ഈ തവണ പ്രതിഷയുടെ ദീപനാളവും. മുൻ കാലങ്ങളിൽ ജില്ലയിൽ സുലഭമായിരുന്നതും ഇന്ന് അപൂർവ്വമായി കൊണ്ടിരിക്കുന്നതുമായ പാരമ്പര്യനെൽവിത്തിനങ്ങളായ കൊതണ്ടൻ, കല്ലടിയൻ, ചോമാല, തൊണ്ടി, ഗന്ധകശാല, ജീരകശാല, മുള്ളൻ കയമ എന്നിവയെല്ലാമാണ് പാരമ്പര്യ നെൽവിത്ത് കർഷകനായ ജോൺസൺ കൃഷിക്കായി ഉപയോഗിക്കുനത്. പ്രളയവും കോവിഡുമെല്ലാം ദുരിതത്തിലാക്കിയ കർഷകന് കൃഷിയിലേക്ക് തിരിച്ച് വരുന്നതിനുള്ള വെളിച്ചം പകരുക എന്നത് കുടിയാണ് ദീപ നാളമെന്ന പാഡി ആർട്ട് കൊണ്ട് ഉദ്ദേശിച്ചതെന്ന് ജോൺസൺ പറഞ്ഞു. കതിരുകൾ പൂർണ്ണ വളർച്ചെയെത്തുന്നതൊടെ ഇപ്പോൾ കാണുന്ന ദീപ നാളത്തിന്റെ നിറങ്ങളായ വയലറ്റ്, പച്ച, വെള്ള എന്നിവ മാറി മറ്റ് നിറങ്ങളായി രൂപാന്തരം പ്രാപിക്കുമെന്ന് ജോൺസൺ പറഞ്ഞു

നെല്പ്പാടത്തൊരു അതിശയിപ്പിക്കും കലാസൃഷ്ടി…. Read More