അവളുടെ രാവുകള്‍ പോലെ ഒരു സിനിമ മതി എന്നായിരുന്നു തീരുമാനം, തൻ്റെ തുടക്കകാലത്തെ കുറിച്ച് മോഹന്‍ലാല്‍.

കൊച്ചി:മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ഫാസില്‍ ചിത്രത്തിലൂടെ വില്ലൻ വേഷത്തിൽ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച താരമാണ് മോഹന്‍ലാല്‍. ആദ്യ ചിത്രത്തിലെ വില്ലന്‍ കഥാപാത്രം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശങ്കര്‍ നായകനായ ചിത്രത്തില്‍ നരേന്ദ്രന്‍ എന്ന പ്രതിനായക കഥാപാത്രമായിട്ടാണ് സൂപ്പര്‍താരം അഭിനയിച്ചിരുന്നത്. ഹീറോയെ വെല്ലുന്ന പ്രകടനമായിരുന്നു വില്ലനായി എത്തിയ മോഹന്‍ലാല്‍ കാഴ്ചവെച്ചത്.

റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും മുഴുവൻ പ്രേക്ഷകരുടെയും ഇഷ്ട സിനിമകളിലൊന്നാണ് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍.

തൻ്റെ പതിനെട്ടാം വയസിൽ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിന് മുന്‍പ് തിരനോട്ടം എന്ന ചിത്രത്തിലും നടന്‍ അഭിനയിച്ചിരുന്നെങ്കിലും ആ സിനിമ തിയ്യേറ്ററുകളില്‍ റിലീസ് ചെയ്തിരുന്നില്ല. തന്റെ സുഹൃത്തുക്കളുടെ കൂട്ടായ പ്രവര്‍ത്തനംകൊണ്ടാണ് ആ ചിത്രം യാഥാര്‍ത്ഥ്യമായത് എന്ന് മോഹന്‍ലാല്‍ മുന്‍പ് പറഞ്ഞിരുന്നു.

അന്ന് ഐ വി ശശി സാറിൻ്റെ അവളുടെ രാവുകള്‍ എന്ന സിനിമ തിയേറ്ററുകളിൽ നിറഞ്ഞോടുന്ന സമയമായിരുന്നത് കൊണ്ട് അത്പോലെ ഒരു സിനിമ എടുക്കാനാണ് അന്ന് തീരുമാനിച്ചത് ,അതിനായി കോഫീ ഹൗസ്, കോളേജ്, ക്രിക്കറ്റ് മൈതാനം, ട്യൂട്ടോറിയല്‍ അക്കാദമി, പിന്നെ വീട് അങ്ങനെ എവിടെയെല്ലാം എത്രയോ വട്ടമിരുന്ന് ചര്‍ച്ചകള്‍ നടത്തി.

നല്ലൊരു കഥ അഭിനേതാക്കള്‍ സാങ്കേതിക പ്രവര്‍ത്തകര്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ ഒത്തുവരണമല്ലോ. ഒരു സിനിമ ചെയ്യണമെങ്കില്‍, എല്ലാ ദിവസവും വീട്ടില്‍ നിന്ന് കോളേജിലേക്ക് എന്ന് പറഞ്ഞു ഇറങ്ങും. കഥ തന്നെയായിരുന്നു ആദ്യ പ്രശ്‌നം. ഈ കാര്യങ്ങളൊക്കെ നടൻ ഒരു മാഗസിന് നൽകിയ അഭിമുഖത്തിലാണ് തുറന്ന് പറഞ്ഞത് . മഞ്ഞിൽ വിരിഞ്ഞ പൂവ് പോലെ ഒരു സിനിമ മതി എന്നായിരുന്നു ആദ്യ തീരുമാനം എങ്കിലും പിന്നെയാണ് അശോകിന്റെ ചിന്തയില്‍ ഒരു പെൺകുട്ടിയുടെ മാനസികാവസ്ഥയുമായി ബന്ധപ്പെട്ട് സൈക്കിക്ക് സ്‌റ്റോറി രൂപംകൊണ്ടത്. അശോകും സുഹൃത്തായ ശശിയും ചേര്‍ന്ന് തിരക്കഥയെഴുതിയ ഈ ചിത്രന് വളരെ ശ്രമകരമായ ഒരു വര്‍ക്ക് പിന്നിലുണ്ടായിരുന്നു എന്ന് മോഹന്‍ലാല്‍ പറഞ്ഞു.

മലയാളത്തില്‍ തിരനോട്ടമാണ് ആദ്യ ചിത്രമെങ്കിലും മോഹന്‍ലാലിന്റെതായി തിയ്യേറ്ററുകളില്‍ എത്തിയത് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ തന്നെയാണ്. കരിയറിന്റെ തുടക്കത്തില്‍ പ്രതിനായകനായും സഹനടനായുമുളള വേഷങ്ങളിലാണ് നടന്‍ കൂടുതല്‍ തിളങ്ങിയത്.

രാജാവിന്റെ മകന്‍, ഇരുപതാം നൂറ്റാണ്ട് പോലുളള സിനിമകളാണ് മോഹന്‍ലാലിനെ സൂപ്പര്‍ താരമാക്കിയത്. പിന്നീട് മലയാളത്തിലെ മുന്‍നിര സംവിധായകര്‍ക്കൊപ്പവും പ്രമുഖ പ്രൊഡക്ഷന്‍ ബാനറുകളുടെ സിനിമകളിലുമെല്ലാം നടന്‍ അഭിനയിച്ചിരുന്നു. മോഹന്‍ലാലിന്റെ പഴയ സിനിമകളെല്ലാം ചാനലുകളില്‍ എപ്പോള്‍ വന്നാലും പ്രേക്ഷകര്‍ കാണാറുണ്ട്. മൂന്നൂറിലധികം സിനിമകളില്‍ മലയാളത്തില്‍ അഭിനയിച്ചിട്ടുളള താരമാണ് ലാലേട്ടന്‍. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും നടന്‍ അഭിനയിച്ചിരുന്നു. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി അവാര്‍ഡുകളും വാരിക്കൂട്ടിയിരിക്കുന്നു താരം .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →