ഹൈലൈറ്റുകൾ
- • ബ്രസീൽ ഈജിപ്തിനെ 2-1 ന് തോൽപ്പിച്ചു.
- • ബ്രൂണോ ഗ്യുമാരേസും എൻഡ്രിക്കും ഗോൾ നേടി.
- • മൊസ്തഫ സീക്കോ ഈജിപ്തിന്റെ ഗോൾ നേടി.
- • നെയ്മർ പരിക്ക് കാരണം കളിച്ചില്ല.
- • ജൂൺ 14-ന് മൊറോക്കോയ്ക്കെതിരെയാണ് ബ്രസീലിന്റെ ആദ്യ ലോകകപ്പ് മത്സരം.

News Portal

ക്ലീവ്ലാൻഡ്, 2026 ജൂൺ 7 –
ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ഈജിപ്തിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് ബ്രസീൽ ജയം സ്വന്തമാക്കി. മത്സരത്തിന്റെ ഏഴാം മിനിറ്റിൽ മിഡ്ഫീൽഡർ ബ്രൂണോ ഗ്യുമാരേസിന്റെ ഗോളിലൂടെ ബ്രസീൽ മുന്നിലെത്തി. എന്നാൽ നാല് മിനിറ്റിനകം മൊസ്തഫ സീക്കോ നേടിയ ഗോളിൽ ഈജിപ്ത് സമനില പിടിച്ചു.
ബ്രസീൽ പ്രതിരോധ താരം മാർക്കിന്യോസിന്റെ പാസ് പിടിച്ചെടുത്താണ് സീക്കോ ഗോൾകീപ്പർ അലിസൺ ബെക്കറെ കീഴടക്കിയത്. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ ഇഗോർ തിയാഗോയ്ക്ക് ലീഡ് നേടാൻ മികച്ച അവസരം ലഭിച്ചെങ്കിലും അത് മുതലാക്കാനായില്ല. ഇതോടെ ആദ്യ പകുതി 1-1 എന്ന നിലയിൽ അവസാനിച്ചു.
രണ്ടാം പകുതിയിൽ ഇഗോർ തിയാഗോയ്ക്ക് പകരം യുവതാരം എൻഡ്രിക്കിനെ ബ്രസീൽ കളത്തിലിറക്കി. ഈ മാറ്റം ഫലം കണ്ടത് 52-ാം മിനിറ്റിലായിരുന്നു. റഫീന നൽകിയ മികച്ച ക്രോസിൽ നിന്ന് എൻഡ്രിക്ക് വിജയഗോൾ നേടി. പരിക്കിനെ തുടർന്ന് നെയ്മർ മത്സരത്തിൽ കളിച്ചില്ല. ഈജിപ്ത് താരം മുഹമ്മദ് സലാ രണ്ടാം പകുതിയിലാണ് കളത്തിലിറങ്ങിയത്. ലോകകപ്പിന് മുമ്പുള്ള ബ്രസീലിന്റെ അവസാന സന്നാഹ മത്സരമായിരുന്നു ഇത്. ജൂൺ 14-ന് ന്യൂജഴ്സിയിൽ മൊറോക്കോയ്ക്കെതിരെയാണ് ബ്രസീലിന്റെ ലോകകപ്പ് ഉദ്ഘാടന മത്സരം.